തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ മാർക് ലിസ്റ്റ് വ്യാജരേഖ വിവാദത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എസ്എഫ്‌ഐക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അട്ടിമറികൾ എല്ലാക്കാലത്തും ഉണ്ടായിരുന്നുവെന്നും കാനം പറഞ്ഞു. ”1970കളിൽ ഒരു കെഎസ്‌യു നേതാവിനെ കോപ്പിയടിക്ക് പിടിച്ചിട്ടുണ്ട്. അന്ന് കെഎസ്‌യു ആണെങ്കിൽ ഇന്ന് എസ്എഫ്‌ഐ എന്ന് മാത്രമേ ഉള്ളു. ഇതിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. സ്വയംഭരണാവകാശമുള്ള കോളേജുകളാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതെന്നും” കാനം രാജേന്ദ്രൻ പറഞ്ഞു.
അതേസമയം പ്രതിച്ഛായ വിവാദം ആപേക്ഷികമാണെന്നും കാനം പറയുന്നു. ” സർക്കാരിനെ നയിക്കുന്നത് ഒരാൾ മാത്രമല്ല. മുഖ്യമന്ത്രിയെ പ്രതിരോധി്കാൻ ഗാട്ടാ ഗുസ്തി ഒന്നും നടക്കുന്നില്ലല്ലോ” എന്നും കാനം പരിഹസിച്ചു. സോളാർ സമരത്തെക്കുറിച്ച് മുതിർന്ന സിപിഐ നേതാവ് സിപിഐ നേതാവ് സി ദിവാകരൻ ആത്മകഥയിൽ പറഞ്ഞത് വിപണനതന്ത്രം മാത്രമാണെന്നും കാനം ആരോപിച്ചു.
സോളാർ സമരം ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയ ധാരണ ഉണ്ടായിട്ടില്ലെന്നും കാനം പറയുന്നു. ഉമ്മൻചാണ്ടി സർക്കാരുമായി ഇടതുമുന്നണി ഉണ്ടാക്കിയ ധാരണയുടെ പുറത്താണ് സെക്രട്ടറിയേറ്റ് വളയൽ സമരം എൽഡിഎഫ് ഒത്തുതീർപ്പാക്കിയത് എന്നാണ് ‘കനൽവഴികളിലൂടെ’ എന്ന ആത്മകഥയിൽ സി ദിവാകരൻ പറയുന്നത്.
Discussion about this post