കൊച്ചി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഓഫീസ്. കോളേജ് മാനേജ്‌മെന്റ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ എന്നിവർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ഒരു മാസത്തെ പോലീസ് സംരക്ഷണം നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ജസ്റ്റിസ് നഗരേഷാണ് ഹർജി പരിഗണിച്ചത്.
എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടർന്ന് കോളേജിൽ വിദ്യാർത്ഥികൾ വ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളേജ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്. കോളേജിൻറെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്നും സംരക്ഷണം വേണമെന്നുമായിരുന്നു ആവശ്യം.വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കോളേജിന്റെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നുവെന്നും പുതിയ അഡ്മിഷൻ നടക്കുന്ന സമയമായതിനാൽ ബുദ്ധിമുട്ടു നേരിടുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സമരത്തിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ സാന്നിധ്യത്തിൽ പ്രശ്ന പരിഹാരത്തിന് യോഗം നടന്നു. ഈ മാസം 12ന് കോളേജ് തുറന്ന് പ്രവർത്തിക്കും
Discussion about this post