തിരുവനന്തപുരം : കേരള സർക്കാർ പദ്ധതിയായ കെ റെയിലിന് ഇന്നല്ലെങ്കിൽ നാളെ അംഗീകാരം ലഭിക്കുമെന്ന് ലോക കേരള സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. നഗരവൽക്കരണം ഏറ്റവും വേഗതയിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്റെ സർവതല സ്പർശിയായ വികസനമാണ് ലക്ഷ്യമിടുന്നത്. കെ റെയിലിനെ അട്ടിമറിക്കുന്ന നിലപാട് പല കോണുകളിൽ നിന്നും ഉണ്ടായി. എന്നാൽ ഭാവിയിൽ കെ റെയിൽ യാഥാർഥ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വന്ദേഭാരത്തിന് നല്ല സ്വീകാര്യത ലഭിച്ചതുവഴി, അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകൾക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ കെ റെയിൽ ഇന്നല്ലെങ്കിൽ നാളെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെട്ടു. ഏറ്റവും ആകർഷകമായ വ്യവസായ നയം കേരളം അംഗീകരിച്ചു. എല്ലാ നിക്ഷേപവും കേരളത്തിൽ വരാൻ പറ്റില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ല.
കേരളത്തിലെ റോഡുകൾ വളരെ മികച്ചതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിന് ഉദാഹരണമായി അരിക്കൊമ്പൻ വിഷയമാണ് ചൂണ്ടിക്കാട്ടിയത്. അരികൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകൾ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post