Sunday, November 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രസാദമായി നൽകുന്നത് താടി; ഭക്തവത്സലനായ പരമശിവൻ്റെ ദക്ഷിണ കാശി

by Brave India Desk
Jun 13, 2023, 09:04 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ദക്ഷിണകാശിയിലെ വൈശാഖ മഹോത്സവ തിരക്കിലാണ് വടക്കേ മലബാറുകാർ. വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും കൗതുകവും അമ്പരപ്പും കൂടിയൊളിപ്പിച്ചുവെച്ചിരിക്കുന്ന ഇടമാണ് കൊട്ടിയൂർ ക്ഷേത്രം. ബാവലിപ്പുഴയുടെ കിഴക്കും പടിഞ്ഞാറും തീരത്താണ് ഈ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. തൃചേരുമന ക്ഷേത്രം എന്നാണ് യഥാർത്ഥ പേരെങ്കിലും ഭക്തർക്കിടയിൽ ഇത് ‘ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമാണ്. ക്ഷേത്രമില്ലാത്തയിടത്തെ പൂജകൾ, മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആചാരങ്ങൾ, പ്രകൃതിയുടെ നിയന്ത്രണത്തിലുള്ള ഉത്സവം എന്നിങ്ങനെപോകുന്നു ക്ഷേത്രത്തിന്റെ വിശേഷങ്ങൾ.

ക്ഷേത്ര ദർശനം കഴിഞ്ഞെത്തുന്ന ഓരോ ഭക്തനും കൈയ്യിൽ വെള്ളിനൂൽ കണക്കെയുള്ള ‘താടി പ്രസാദമായി സ്വീകരിച്ചാണ് മടങ്ങാറ്. വൈശാഖത്സവത്തിന്റെ ഓർമ്മയായി ഓരോ വീടിന്റെ ഉമ്മറത്തും പൂജാമുറിയിലും ഈ താടി അഥവാ ഓടപ്പൂക്കൾ ഇങ്ങനെ തൂങ്ങിയാടും. ഇങ്ങനെ താടി പ്രസാദമായി നൽകുന്നതിന്റെ ചരിത്രം അന്വേഷിച്ചുപോയാൽ, അത് എത്തിനിൽക്കുക ദക്ഷന്റെ യാഗഭൂമിയിലാണ്. തന്റെ സമ്മതമില്ലാതെ മഹാശിവനെ വിവാഹം ചെയ്ത മകൾ സതിയേയും ശിവനെയും അപമാനിക്കാനായി ദക്ഷൻ നടത്തിയ ആ യാഗ കാലഘട്ടത്തിനോളം പഴക്കമുണ്ട് ഈറ്റ കൊണ്ട് നിർമ്മിച്ചെടുക്കുന്ന താടി പ്രസാദത്തിന്.

Stories you may like

പിറന്നാളാഘോഷത്തിന് ഊണിനൊപ്പം അയക്കൂറ മീൻ കിട്ടിയില്ല:ഹോട്ടലിൽ ആക്രമണവുമായി യുവാക്കൾ

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കമൻ്റ്; പ്രചാരണത്തിനിടെ സിപിഎം നേതാവിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കി

അനർത്ഥനങ്ങളൊക്കെയും മുൻകൂട്ടി തിരിച്ചറിഞ്ഞ പരമശിവൻ സതിയെ യാഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ ആ വാക്കുകളെ അവഗണിച്ച് പുറപ്പെട്ട സതിദേവിയെ ദക്ഷൻ കണക്കിന് അപമാനിച്ചു. യാഗത്തിൽ ഹവിർഭാഗം തന്റെ ഭർത്താവായ പരമേശ്വരനു വയ്ക്കാത്തത് ദേവി ചോദ്യം ചെയ്തതും ദക്ഷൻ പരിഹസിച്ചു. ശിവനെ പരിഹസിക്കുന്നത് സഹിക്കവയ്യാതെ സതീദേവി അപമാനഭാരംമൂലം യാഗാഗ്‌നിയിൽ ആത്മാഹൂതി ചെയ്തു. ഇതറിഞ്ഞ ശിവൻ കോപിഷ്ഠനായി. തന്റെ ജഡ പറിച്ച് നിലത്തടിച്ചു. ഇതിൽ നിന്നും ഉഗ്രരൂപിയായ വീരഭദ്രൻ ജനിച്ചു.യാഗശാലയിലെത്തിയ വീരഭദ്രൻ ദക്ഷനെ വധിച്ചു.അഗ്നി കെടുത്തി യജ്ഞശാല പാടേ തകർത്തു. യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു. ഈ താടിയാണ് പിന്നീട് ഓടപ്പൂവായി മാറിയതെന്നാണ് വിശ്വാസം.

മഹാശിവന്റെ കോപം സർവ്വചരാചരങ്ങളുടെയും നാശത്തിന് കാരണമാകുമെന്ന് മനസിലാക്കിയ മഹാവിഷ്ണവും ബ്രഹ്‌മാവും മറ്റ് ദേവഗണങ്ങളും അദ്ദേഹത്തം ശാന്തനാക്കി. അവരുടെ അഭ്യർത്ഥന മാനിച്ച് ശിവൻ ശാന്തമായി ദക്ഷനെ പുനർജീവിപ്പിച്ചു. തല ചിന്നിച്ചിതറി പോയിരുന്നതിനാൽ ആടിന്റെ ചല ചേർത്തുവെച്ചാണ് ജീവൻ നൽകിയത്. പിന്നീട് യാഗം മുടങ്ങിയ ഭൂമിയിൽ ഒരു ശിവലിംഗം സ്വയംഭൂവായി ഉയർന്നുവന്നു. മുടങ്ങിയ യാഗം പൂർത്തിയാക്കുകയും ചെയ്തു. യാഗം മുടങ്ങിയതിനെ തുടർന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരിടമായി മാറിയ കൊട്ടിയൂർ കുറിച്യ വിഭാഗക്കാരുടെ വാസസ്ഥലമായി.ഒരിക്കൽ അമ്പിന് മൂർച്ച കൂട്ടാനായി ഇവിടെ എത്തിയ കുറിച്യ യുവാവ് അവിടെ കണ്ട കല്ലിൽ അമ്പ് ഉരച്ചപ്പോൾ കല്ലിൽ നിന്നും രക്തം വന്നുവത്രെ. ഇത് ശിവസാന്നിധ്യമാണെന്നു മനസ്സിലാക്കിയ അവിടെയുള്ള പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടി. പിന്നീട് വൈശാഖോത്സവം ആരംഭിച്ചതും എല്ലാത്തിനും അതിൻറേതായ ചിട്ടകൾ ഉണ്ടാക്കി ക്രമീകരിച്ചതും ശങ്കരാചാര്യർ ആണെന്നാണ് വിശ്വാസം.

തുടർന്ന് യാഗകർമ്മിയായ ഭൃഗുമഹർഷിയുടെ താടിരോമങ്ങൾ ഐശ്വര്യം പ്രദാനം ചെയ്യുന്നു എന്ന വിശ്വാസത്താൻ പിന്നീട് ഓടപ്പൂവ് പ്രസാദമായി നൽകിത്തുടങ്ങി. കൊട്ടിയൂരിലെയും വയനാടിനോട് ചേർന്നു കിടക്കുന്ന വനാതിർത്തിയിലെയും പ്രദേശങ്ങളിൽ നിന്നാണ് ഓടപ്പൂക്കൾ നിർമ്മിക്കുവാനാവശ്യമായ ഓടകൾ കൊണ്ടുവരുന്നത്. ഇവിടെ നിന്നുള്ള ഓടകൾ മാത്രമേ ഇതിനായി ഉപയോഗിക്കാറുള്ളു എന്ന പ്രത്യേകതയുമുണ്ട്. ഓടപ്പൂവിൻറെ നിർമ്മാണത്തിലുമുണ്ട് പ്രത്യേകത. പാകത്തിനു മുറിച്ചെടുത്ത ഈറ്റ വെള്ളത്തിലിട്ട് ചതച്ച് കമ്പിച്ചീർപ്പുകൊണ്ട് ചീകിയെടുക്കുന്നു. ഇത് വെള്ളത്തിലിട്ടശേഷം എടുത്ത് ഇടിച്ചു ചതച്ചശേഷം വീണ്ടും വെള്ളത്തിലിട്ടു കറ കളയും. കറ കളയാത്തപക്ഷം പൂവിനു മഞ്ഞനിറം ഉണ്ടാകും. വീണ്ടും അത് പിഴിഞ്ഞെടുത്തു പൂവിന്റെ രൂപത്തിലാക്കിയാണ് ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് നൽകുന്നതിനായി സൂക്ഷിക്കുന്നത്. കൊട്ടിയൂരിൽ വൈശാഖ ഉത്സവത്തിന് എത്തുന്ന ഭക്തർക്ക് ഓടപ്പൂവ് ഒരു കൗതുകം മാത്രമല്ല, അടുത്തവർഷം വൈശാഖമാസം വരെയുള്ള ഐശ്വര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്.

Tags: KOANNUROODAPPOVKOTTIYUR
Share13TweetSendShare

Latest stories from this section

കള്ള നോട്ട് വേട്ട; നോട്ടടിക്കാനുള്ള പ്രിന്ററും ഷീറ്റും:രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

കള്ള നോട്ട് വേട്ട; നോട്ടടിക്കാനുള്ള പ്രിന്ററും ഷീറ്റും:രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സുരേഷ് ഗോപി ; 344.98 കോടി ചിലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സുരേഷ് ഗോപി ; 344.98 കോടി ചിലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

തുടരെയുണ്ടായ ചാവേറാക്രമണങ്ങൾ :പിന്നിൽ അഫ്ഗാന്‍ പൗരർ: സ്ഥിരീകരിച്ച് പാകിസ്താൻ

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

Discussion about this post

Latest News

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

14 ആദിവാസി ജില്ലകളിലേക്കായി 250 ബസുകൾ ; 50 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ ; ആദിവാസി ക്ഷേമത്തിനായി സുപ്രധാന പദ്ധതികളുമായി മോദി

14 ആദിവാസി ജില്ലകളിലേക്കായി 250 ബസുകൾ ; 50 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ ; ആദിവാസി ക്ഷേമത്തിനായി സുപ്രധാന പദ്ധതികളുമായി മോദി

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

പിറന്നാളാഘോഷത്തിന് ഊണിനൊപ്പം അയക്കൂറ മീൻ കിട്ടിയില്ല:ഹോട്ടലിൽ ആക്രമണവുമായി യുവാക്കൾ

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കമൻ്റ്; പ്രചാരണത്തിനിടെ സിപിഎം നേതാവിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കി

ഗോത്രവർഗ്ഗ ക്ഷേമത്തിനായി 9,700 കോടി രൂപയുടെ പദ്ധതികൾക്ക് ഉദ്ഘാടനം ; ബിർസ മുണ്ട ജന്മവാർഷികത്തിൽ ഗുജറാത്ത് സന്ദർശിച്ച് മോദി

ഗോത്രവർഗ്ഗ ക്ഷേമത്തിനായി 9,700 കോടി രൂപയുടെ പദ്ധതികൾക്ക് ഉദ്ഘാടനം ; ബിർസ മുണ്ട ജന്മവാർഷികത്തിൽ ഗുജറാത്ത് സന്ദർശിച്ച് മോദി

കള്ള നോട്ട് വേട്ട; നോട്ടടിക്കാനുള്ള പ്രിന്ററും ഷീറ്റും:രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

കള്ള നോട്ട് വേട്ട; നോട്ടടിക്കാനുള്ള പ്രിന്ററും ഷീറ്റും:രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സുരേഷ് ഗോപി ; 344.98 കോടി ചിലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സുരേഷ് ഗോപി ; 344.98 കോടി ചിലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

തുടരെയുണ്ടായ ചാവേറാക്രമണങ്ങൾ :പിന്നിൽ അഫ്ഗാന്‍ പൗരർ: സ്ഥിരീകരിച്ച് പാകിസ്താൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies