റായ്പൂർ:ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര നേതാവിനെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലായിരുന്നു സംഭവം. കോൺട ഏരിയ കമ്മിറ്റി അംഗം സോദി ദുലയെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഇപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട വിവരം സുരക്ഷാ സേന പുറത്തുവിടുന്നത്. ബസ്തറിലെ ബോദ്ഗുളി ഗ്രാമത്തിൽ കമ്യൂണിസ്റ്റ് ഭീകരർ തമ്പടിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സംഘം. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ആണ് സോദി ദുലയെ മരിച്ച നിലയിൽ കണ്ടത്.
മരിച്ചത് സോദിയാണെന്ന കാര്യത്തിൽ ആദ്യത്തിൽ സുരക്ഷാ സേനയ്ക്ക് വ്യക്തതയുണ്ടായിരുന്നില്ല. ഇതിന് ശേഷം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു.
മൂന്ന് കൊലപാതകം ഉൾപ്പെടെ 15 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഇതിൽ ഒൻപത് എണ്ണം വധശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ്. സുരക്ഷാ സേനയ്ക്ക് സ്ഥിരം തലവേദനയായ ഇയാളുടെ തലയ്ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
Discussion about this post