കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വനവാസി യുവതികളെ നഗ്നരാക്കി മർദ്ദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ദേശീയ വനിതാ കമ്മീഷൻ പശ്ചിമ ബംഗാളിലെത്തി.
ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം നടന്ന ഹൗറയിൽ എത്തിയത്. ഹൗറയിൽ നിന്നും മാൾഡയിൽ എത്തുന്ന സംഘം ദുരിതബാധിതരിൽ നിന്നും മൊഴിയെടുക്കും. ശേഷം അധികൃതരുമായി കമ്മീഷൻ കൂടിക്കാഴ്ച നടത്തും.
മോഷണക്കുറ്റം ആരോപിച്ചാണ് രണ്ട് വനവാസി യുവതികളെ ബംഗാളിൽ ആൾക്കൂട്ടം നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൈയ്യേറ്റം ചെയ്യുകയും മാനഭംഗപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനും പശ്ചിമ ബംഗാൾ സർക്കാരിനുമെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
മാൾഡയിലെ ബമൻഗോല പോലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 19ന് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Discussion about this post