ലക്‌നൗ: ഇന്ത്യൻ പൗരത്വത്തിനായി പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അപേക്ഷിച്ച് 15 പാകിസ്താൻ പൗരന്മാർ. തങ്ങൾക്ക് ഇന്ത്യൻ പൗരത്വവും അധാർ കാർഡുകളും ജോലിയും നൽകണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുന്നു. പാകിസ്താനിലെ ജീവിതച്ചെലന് വളരെ ഉയർന്നതിനാൽ രാജ്യത്ത് അതിജീവിക്കാൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ സ്വന്തം ആളുകൾക്കിടയിലായതിനാൽ ഇവിടെ സുരക്ഷിതത്വം തോന്നുന്നുവെന്ന് അഭയാർത്ഥികൾ പറഞ്ഞു.
രണ്ട് കുടുംബങ്ങളിലെ 15 പേരാണ് ഉത്തർപ്രദേശിലെ ചിത്രകൂടത്തിൽ തമ്പടിച്ചിരിക്കുന്നത്. മതിയായ രേഖകളോടെയാണ് ഇവർ ഇന്ത്യയിലെത്തിയതെന്നാണ് വിവരം. എല്ലാവരും ഹിന്ദുമത വിശ്വാസികളാണ്.അനിയന്ത്രിതമായ പണപ്പെരുപ്പവും തൊഴിലില്ലായ്മയും കാരണമാണ് തങ്ങളുടെ ജന്മനാട് വിടേണ്ടി വന്നതെന്നും, പാകിസ്താനിൽ മതത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന മാദ്ധ്യമവാർത്തകളിൽ കഴമ്പുണ്ടെന്നും പാക് പൗരന്മാർ പറഞ്ഞു. ഇന്ത്യയിൽ ചെറിയ ജോലികൾ ചെയ്ത് വരികയായിരുന്നു. 15 പേരിൽ കുട്ടികളും അടങ്ങുന്നുണ്ട്.
ഒന്നിനു പിറകെ ഒന്നായാണ് രണ്ട് കുടുംബങ്ങളും കറാച്ചിയിൽ നിന്ന് ഡൽഹിയിലെത്തിയത്. ആദ്യത്തെ കുടുംബം 2022 ഒക്ടോബറിലും, രണ്ടാമത്തെ കുടുംബം ഈ വർഷം മേയിലും ഇന്ത്യയിലെത്തി. വാഗാ അതിർത്തി വഴിയാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വർഷം ഇവിടെയെത്തിയ കുടുംബത്തിന് അനുവദിച്ച വിസയുടെ കാലാവധി അവസാനിച്ചിരിക്കുകയാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Discussion about this post