Tuesday, October 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കഴിച്ച് മരിക്കുമെന്ന് പ്രഖ്യാപിച്ച മലയാള മനോരമയിൽ വാർത്ത വന്നതിൽ അത്ഭുതപ്പെടേണ്ടതില്ല; വീണ വിജയന്റെ മാസപ്പടി വിവാദത്തിൽ പ്രതിരോധവുമായി സിപിഎം

by Brave India Desk
Aug 10, 2023, 03:05 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ സംരക്ഷണ കവചവുമായി സിപിഎം. മാദ്ധ്യമങ്ങളിൽ വന്ന വാർത്തയ്ക്ക് യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം വാർത്താ കുറിപ്പിൽ വ്യക്തമാക്കി. നിയമപരമായി പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ തമ്മിൽ നിയമപരമായിതന്നെ സേവന ലഭ്യതയ്ക്കുള്ള കരാറിലേർപ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് പണം നൽകിയത്. ആ പണമാവട്ടെ വാർഷിക അടിസ്ഥാനത്തിലുമാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചത്. നിന്ദ്യമായ ഈ നടപടി കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ വിഷം കഴിച്ച് മരിക്കുമെന്ന് പ്രഖ്യാപിച്ച മലയാള മനോരമയിൽ നിന്ന് വന്നതിൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് സിപിഎം കുറ്റപ്പെടുത്തി.

രണ്ട് കമ്പനികൾ തമ്മിൽ ഉണ്ടാക്കിയ കരാർ സുതാര്യമായ ഒന്നാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം ബാങ്ക് മുഖേനയാണ് നടന്നിട്ടുള്ളത്. ഇങ്ങനെ നിയമാനുസൃതമായി രണ്ട് കമ്പനികൾ തമ്മിൽ നടത്തിയ ഇടപാടിനെയാണ് മാസപ്പടിയെന്ന് ചിത്രീകരിച്ചത്.
സി.എം.ആർ.എൽ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് മുമ്പിലേക്ക് പോയത്. ഈ വിഷയത്തിൽ വീണയുടെ കമ്പനി ഇതിൽ കക്ഷിയേ അല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല. എന്നിട്ടും അവരെ ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് പുതുപ്പള്ളി ഇലക്ഷൻ പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെയുണ്ടായിട്ടുള്ളതെന്ന് സിപിഎം പറയുന്നു.

Stories you may like

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

“ഈശ്വരന്റെ അനുഗ്രഹം, ദേവി തന്നെ തിരഞ്ഞെടുത്തു”; തൃശ്ശൂരില്‍ നാരി പൂജയില്‍ പങ്കെടുത്ത് നടി ഖുശ്ബു; കാണാം ചിത്രങ്ങള്‍

രാഷ്ട്രീയ പ്രവർത്തകരുടെ മക്കൾക്ക് നിയമാനുസൃതമായ ഏത് തൊഴിലും ചെയ്യുന്നതിന് മറ്റെല്ലാ പൗരന്മാർക്കുമെന്ന പോലെ അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വീണയും ഒരു കൺസൾട്ടിങ് കമ്പനി ആരംഭിച്ചത്. അതിന്റെ പ്രവർത്തനങ്ങളെല്ലാം സുതാര്യവുമാണ്. ഇതുമായി ബന്ധപ്പെട്ട് യാതൊരു തെറ്റായ കാര്യങ്ങളും ഉണ്ടായിട്ടില്ലെന്ന് പണം നൽകിയ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. മുഖ്യമന്ത്രിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന കാര്യവും വ്യക്തമാണെന്ന് സിപിഎം കൂട്ടിച്ചേർത്തു.

ആദായ നികുതിയുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുമായിട്ടുണ്ടായ പ്രശ്നത്തെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കേന്ദ്ര ഗവൺമെന്റും, അതിന്റെ വിവിധ ഏജൻസികളും രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിന് കുടുംബാംഗങ്ങൾക്ക് നേരെ തിരിയുന്ന രീതി ഉയർന്നുവന്നിട്ടുണ്ട്. തെലങ്കാനയിലും, ബീഹാറിലുമെല്ലാം ഇത്തരം ഇടപെടലുകൾ നടന്നുവരുന്നുമുണ്ട്. ഈ സെറ്റിൽമെന്റ് ഓഡറിൽ അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിന് പിന്നിലുള്ള ഗൂഢാലോചന വ്യക്തമാണ്. വീണയുടെ അഭിപ്രായം ആരായാതെയാണ് പരാമർശം നടത്തിയെന്നതും ഇതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. സെറ്റിൽമെന്റിനായി വിളിച്ച കമ്പനിയെ പൂർണ്ണമായി കോടതി നടപടികളിൽ നിന്നും, പിഴയിൽ നിന്നും ഒഴിവാക്കിയ സെറ്റിൽമെന്റ് ഓർഡറിലാണ് ഇത്തരം പരാമർശം നടത്തിയത് എന്നതും വിസ്മയിപ്പിക്കുന്നതാണ്.
കേന്ദ്ര ഏജൻസികൾ നൽകുന്നതും, അല്ലാത്തതുമായ വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുന്ന രീതി വലതുപക്ഷ മാധ്യമങ്ങൾ കേരളത്തിൽ വികസിപ്പിച്ചിട്ട് കുറേക്കാലമായി. അതേസമയം കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താൻ ഇത്തരക്കാർ തയ്യാറാവാറുമില്ല. അതിന്റെ ഭാഗമെന്ന നിലയിലാണ് ഈ മാധ്യമ വാർത്തകളേയും വിലയിരുത്തേണ്ടത്.കമലാ ഇന്റർനാഷണൽ, കൊട്ടാരം പോലുള്ള വീട്, ടെക്കനിക്കാലിയ, നൂറ് വട്ടം സിംഗപ്പൂർ യാത്ര, കൈതോലപ്പായ ഇങ്ങനെയുള്ള നട്ടാൽപ്പൊടിക്കാത്ത നുണകളെല്ലാം പൊലിഞ്ഞുപോയ മണ്ണാണ് കേരളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ട് നടത്തിയ പ്രചരണങ്ങളും കാറ്റുപിടിക്കാതെ പോയി. അതിന്റെ തുടർച്ചയായിതന്നെ ഈ കള്ളക്കഥയും കാലത്തിന്റെ ചവറ്റുകൊട്ടയിൽ തന്നെ സ്ഥാനം പിടിക്കും എന്ന് സിപിഎം വാർത്ത കുറിപ്പിൽ പറയുന്നു.

Tags: cpimmalayala manoramaveena vijayan
Share1TweetSendShare

Discussion about this post

Latest stories from this section

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിൽ പങ്കാളിയായി മോഹൻലാൽ; അനുഗ്രഹം വാങ്ങി മടക്കം

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിൽ പങ്കാളിയായി മോഹൻലാൽ; അനുഗ്രഹം വാങ്ങി മടക്കം

“കരുവന്നൂര്‍ സമരത്തില്‍ രാഷ്ട്രീയമില്ല, നാടകമാക്കുന്നവര്‍ക്ക് കമ്മ്യൂണിസത്തിന്റെ തിമിരം”: സുരേഷ് ഗോപി

“കരുവന്നൂര്‍ സമരത്തില്‍ രാഷ്ട്രീയമില്ല, നാടകമാക്കുന്നവര്‍ക്ക് കമ്മ്യൂണിസത്തിന്റെ തിമിരം”: സുരേഷ് ഗോപി

‘ തലൈവർ 170’ ; ചിത്രീകരണത്തിനായി സൂപ്പർ സ്റ്റാർ രജനികാന്ത് കേരളത്തിൽ; വിമാനത്താവളത്തിൽ ആർപ്പ് വിളിച്ച് ആരാധകർ

‘ തലൈവർ 170’ ; ചിത്രീകരണത്തിനായി സൂപ്പർ സ്റ്റാർ രജനികാന്ത് കേരളത്തിൽ; വിമാനത്താവളത്തിൽ ആർപ്പ് വിളിച്ച് ആരാധകർ

വോട്ട് ബാങ്കിന്റെ കാര്യം വരുമ്പോള്‍ പ്രോട്ടോകോളും പാര്‍ട്ടി ലൈനും ബാധകമല്ല; ഹിന്ദു ആചാരാനുഷ്ടാനങ്ങളില്‍ ഇടപെടുന്നത് മാത്രം നവോത്ഥാനവും ആവിഷ്‌കാര സ്വാതന്ത്ര്യവും; സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി കെ സുരേന്ദ്രന്‍

വോട്ട് ബാങ്കിന്റെ കാര്യം വരുമ്പോള്‍ പ്രോട്ടോകോളും പാര്‍ട്ടി ലൈനും ബാധകമല്ല; ഹിന്ദു ആചാരാനുഷ്ടാനങ്ങളില്‍ ഇടപെടുന്നത് മാത്രം നവോത്ഥാനവും ആവിഷ്‌കാര സ്വാതന്ത്ര്യവും; സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി കെ സുരേന്ദ്രന്‍

Next Post
മാസപ്പടി വിവാദത്തില്‍ ന്യായീകരണവുമായി പ്രതിപക്ഷം; വാങ്ങിയത് സംഭാവനയെന്ന് വിഡി സതീശന്‍; സംഭാവന ലീഗലൈസ് ചെയ്യാന്‍ നിയമപരിഷ്‌കാരം നടക്കുന്ന കാലമാണിതെന്ന് കുഞ്ഞാലിക്കുട്ടി

മാസപ്പടി വിവാദത്തില്‍ ന്യായീകരണവുമായി പ്രതിപക്ഷം; വാങ്ങിയത് സംഭാവനയെന്ന് വിഡി സതീശന്‍; സംഭാവന ലീഗലൈസ് ചെയ്യാന്‍ നിയമപരിഷ്‌കാരം നടക്കുന്ന കാലമാണിതെന്ന് കുഞ്ഞാലിക്കുട്ടി

Latest News

ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപയും കേരള ബാങ്കിൽ നിന്നും 12 കോടി രൂപയും കരുവന്നൂർ ബാങ്കിന് കൊടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ ; കരുവന്നൂരിൽ ആർക്കും പണം നഷ്ടപ്പെടില്ലെന്നും മന്ത്രി

ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപയും കേരള ബാങ്കിൽ നിന്നും 12 കോടി രൂപയും കരുവന്നൂർ ബാങ്കിന് കൊടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ ; കരുവന്നൂരിൽ ആർക്കും പണം നഷ്ടപ്പെടില്ലെന്നും മന്ത്രി

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഒരാളോ രണ്ടാളോ അതോ  മെഴുകുതിരിയോ!; ചിത്രത്തിൽ ആദ്യം കാണുന്നത് നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തും : ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്

ഒരാളോ രണ്ടാളോ അതോ മെഴുകുതിരിയോ!; ചിത്രത്തിൽ ആദ്യം കാണുന്നത് നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തും : ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

ചിത്രത്തിലെ ഒറ്റയാനെ കണ്ടുപിടിച്ചോ?; എങ്കിൽ കാഴ്ച ശക്തി അപാരം തന്നെ

ചിത്രത്തിലെ ഒറ്റയാനെ കണ്ടുപിടിച്ചോ?; എങ്കിൽ കാഴ്ച ശക്തി അപാരം തന്നെ

ഒന്നര ലക്ഷം രൂപയുടെ സ്വർണ്ണം എരുമ വിഴുങ്ങി ; ഒടുവിൽ ട്വിസ്റ്റ്‌

ഒന്നര ലക്ഷം രൂപയുടെ സ്വർണ്ണം എരുമ വിഴുങ്ങി ; ഒടുവിൽ ട്വിസ്റ്റ്‌

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies