കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ഉണ്ടായ പരാജയം അപ്രതീക്ഷിതമല്ലെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. സഹതാപഘടകവും ബിജെപിയുടേതടക്കം ഇടതുപക്ഷ വിരുദ്ധവോട്ടുകളുടെ ഏകീകരണവും പുതുപ്പള്ളിയിൽ ഉണ്ടായെന്ന് എംഎ ബേബി പറഞ്ഞു.
ചരിത്രത്തിലില്ലാത്ത വിധം ഒരുവിഭാഗം മാദ്ധ്യമങ്ങൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിച്ചുവെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ എം എ ബേബി പറയുന്നു. വോട്ടിങ്ങിലെ ഇത്രവലിയ അന്തരം സൂക്ഷ്മമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ എം എ ബേബി ജനവിശ്വാസം നേടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പുതുപ്പള്ളിയിലെ ജനങ്ങൾക്ക് ഉള്ള സഹതാപമാണ് യുഡിഎഫിന് ഇത്രയും വലിയ ഭൂരിപക്ഷം നേടിക്കൊടുത്തതിൽ മുഖ്യഘടകം. എല്ലാവിധ വർഗീയതയെയും പ്രീണിപ്പിച്ചായിരുന്നു യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് എംഎ ബേബി പറഞ്ഞു.
അതേസമയം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്ര വിജയം. ഉമ്മൻചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്റെ വിജയം. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ആകെ 42,425 വോട്ടും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് 6558 വോട്ടുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് ഹാട്രിക് തോൽവിയായി. പുതുപ്പള്ളിയിൽ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു
Discussion about this post