ബംഗളൂരു: ദളിതരെ അവഹേളിക്കുകയും വീട് തകർക്കുകയും ചെയ്ത സംഭവത്തിൽ കർണാടക മന്ത്രിയ്ക്കെതിരെ കേസ്. മന്ത്രി ഡി സുധാകറിനെതിരെയാണ് കേസ് എടുത്തത്. ബംഗളൂരു സ്വദേശികളായ വനിതകൾ നൽകിയ പരാതിയിലാണ് നടപടി.
ബംഗളൂരു സ്വദേശിനികളായ സുബ്ബമ്മ, ആശ എന്നിവരുടെ വീടുകൾ കഴിഞ്ഞ ദിവസം മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തകർത്തിരുന്നു. ഇതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്. ഇവരുടെ വീടുകൾ നിൽക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് സുധാകറും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് സെവൻ ഹിൽസും തമ്മിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. ഈ കേസ് കോടതിയുടെ പരിഗണനയിലുമാണ്. എന്നാൽ ഇതിനിടെ സ്ഥലം സ്വന്തമാക്കുന്നതിനായി എംഎൽഎയും സംഘവും വീട് തകർക്കുകയായിരുന്നു.
ഇത് തടയാൻ എത്തിയ ആശയെയും സുബ്ബമ്മയെയും ഇവർ മർദ്ദിച്ചു. ഇരുവരും ദളിത് വിഭാഗത്തിൽപ്പെട്ടവരാണ്. ഇവർക്കെതിരെ മന്ത്രിയുടെ സംഘം ജാതീയധിക്ഷേപം നടത്തുകയും ചെയ്തു. ഇതിലാണ് കേസ് എടുത്തിട്ടുള്ളത്.
വഞ്ചന, മർദ്ദനം, ദളിതർക്കെതിരായ അതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സുധാകറിന് പുറമേ സെവൻ ഹിൽസ് ഗ്രൂപ്പിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
Discussion about this post