കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച കൊലപാതക കേസ് പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് യുപി പോലീസ്. 35കാരനായ ഷഹവാസ് ആ് കൊല്ലപ്പെട്ടത്.
കത്രയിലെ ഒരു വീട്ടിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ ഗൃഹനാഥനെ വധിച്ച് വീട്ടിലുണ്ടായിരുന്ന അഞ്ച് പേരെ ഇയാൾ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മൂന്ന് പേർ കുട്ടികളാണ്. അശോക് കുമാർ ഗുപ്ത എന്നയാളെയാണ് ഷഹവാസ് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് ഷഹവാസ് പിടിയിലാകുന്നത്.
തുടർന്ന് പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വച്ച് ഇയാൾ പോലീസുകാരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. സഹവാസിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്ന പോലീസ് സബ് ഇൻസ്‌പെക്ടറുടെ തോക്ക് തട്ടിയെടുത്ത ശേഷമാണ് ഇയാൾ മറ്റ് പോലീസുകാർക്ക് നേരെ വെടിയുതിർത്തത്. ഉടനെ തന്നെ മറ്റ് പോലീസ് ഉദ്യോഗസ്ഥർ ഇയാളെ വെടിവച്ച് വീഴ്ത്തി. സംഭവസ്ഥലത്ത് വച്ച് തന്നെ ഷഹവാസ് മരിച്ചതായി പോലീസ് സൂപ്രണ്ട് അശോക് കുമാർ മീണ പറഞ്ഞു.
Discussion about this post