Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

സിൽക്ക് സ്മിത; ഓർമയുടെ 27 വർഷങ്ങൾ

by Brave India Desk
Sep 25, 2023, 11:36 am IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

1960 ഡിസംബര്‍ രണ്ടിന് ആന്ധ്രയിലെ ഏളൂര്‍ ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനനം. ദുർഘടമായ  ജീവിത സാഹചര്യങ്ങൾ  എട്ടാം വയസിൽ  നഷ്ടമാക്കിയ വിദ്യാഭ്യാസം..  വെറും പതിനാലു വയസു മാത്രം പ്രായം ഉള്ള കാലത്തെ വിവാഹവും, തുടർന്ന്  ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും അതിക്രൂര പീഡനവും. അങ്ങനെ  അവിടെ നിന്നും  ഒളിച്ചോടി  ആന്ധ്രയിലെ എലൂരില്‍ നിന്ന് കോടമ്പാക്കത്തെത്തിയ അവൾ ചെന്നെത്തപ്പെട്ടത് സിനിമയിൽ മേയ്ക്ക് അപ്പ് അസിസ്റ്റന്റായി. അവിടെ നിന്നും  ചെറിയ റോളുകളിലൂടെ അഭിനയ രംഗത്തേക്കും ചുവടുവെച്ചു.  ശേഷം 1979 ൽ മലയാളിയായ ആന്റണി ഈസ്റ്റ്മാൻ  സംവിധാനം ചെയ്ത ഇണയെ തേടി എന്ന ചിത്രത്തിലൂടെ നടിയായി അരങ്ങേറ്റം. അന്ന് പ്രായം വെറും പത്തൊൻപതു വയസ്സാണ് വിജയ ലക്ഷ്മിക്ക്. ശേഷം അവൾ തന്റെ പേര് മാറ്റി സ്മിത എന്നാക്കി.

എന്നാൽ 1980 ൽ ഇറങ്ങിയ വിനു ചക്രവർത്തിയുടെ വണ്ടിചക്രം എന്ന തമിഴ് ചിത്രമാണ് സ്മിതയെ സിൽക്ക് സ്മിതയാക്കിയതും ജീവിതം മാറ്റി മറിച്ചതും. ആ ചിത്രത്തിലെ ലൈംഗിക അതിപ്രസരമുള്ള കഥാപാത്രത്തിന് വിനു എന്ന സംവിധായകൻ നൽകിയ പേരാണ് സിൽക്ക്. എന്നാൽ പിന്നീട് അവരിലേക്ക്‌ വന്നു ചേർന്നതെല്ലാം  ആ രീതിയിലുള്ള കഥാപാത്രങ്ങൾ. നാലാം ക്ലാസ്സിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച  സ്മിതയെ വിനു ചക്രവർത്തിയുടെ ഭാര്യ ഇംഗ്ലീഷ് പഠിപ്പിച്ചു, നൃത്തം അഭ്യസിപ്പിച്ചു. പിന്നീടങ്ങോട്ട്  തിരിഞ്ഞു നോക്കേണ്ടി വന്നില്ല വിജയലക്ഷ്മിയെന്ന സിൽക്ക് സ്മിതയ്ക്ക്.

Stories you may like

വെള്ളക്കാരായ സ്ത്രീകൾ ഇപ്പോൾ ഇങ്ങോട്ട് വന്ന് ഹായ് പറയും: ഇന്ത്യൻ പുരുഷന്മാരോടുള്ള മനോഭാവമേ മാറി:നടൻ മാധവൻ

14 വർഷത്തെ കാത്തിരിപ്പ്…വാപ്പയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ

അങ്ങനെ എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാണ താര റാണിയായി, മറ്റേതു നടിമാരേക്കാളും താരപദവി ഉന്മാദത്തോടെ ആഘോഷമാക്കി അവർ. നിർമാതാക്കൾ അവളുടെ ഡേറ്റിനായി കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നൊരു കാലമുണ്ട്. എന്നാൽ,  അത്തരം അഡൾട് ഒൺലി ചിത്രങ്ങൾക്ക് പുറമെ മലയാളം ഉൾപ്പടെയുള്ള സൂപ്പർസ്റ്റാർ കൊമേഷ്യൽ സിനിമകളിലും മസാല ചേരുവയായി സ്മിതയെ ഉൾപ്പെടുത്തി നിർമാതാക്കൾ പണം കൊയ്തു.

പക്ഷെ, ഇത്തരം വേഷങ്ങൾ എന്നന്നേക്കുമായി ഉപേക്ഷിച്ചു ക്യാരക്ടർ റോളുകൾ ചെയ്യണമെന്ന ആഗ്രഹം പലപ്പോളും സിൽക്ക് സ്മിത തന്നെ സമീപിച്ച  സംവിധായകരേയും നിർമാതാക്കളേയും അറിയിച്ചെങ്കിലും കച്ചവടതാൽപര്യമെന്ന കഴുകൻ കണ്ണുകളിൽ കണ്ട കാഴ്ചകളുടെ രതിമൂർച്ഛയിൽ സ്മിത എന്ന കലാകാരിയേയോ വ്യക്തിയേയോ സിനിമാ ലോകമോ പ്രേക്ഷകരോ പരിഗണിക്കാൻ തയാറായില്ല.

ലൈം ലൈറ്റിൽ തെളിഞ്ഞു നിൽക്കുമ്പോൾ സ്വാഭാവികമായ കഥകളും അപവാദങ്ങളും അവർക്കൊപ്പവും കൂടി. തിരക്കുള്ള നടിയായിരുന്നുവെങ്കിലും വ്യക്തി ബന്ധങ്ങള്‍ വളരെ കുറവായിരുന്നു എന്നത് സ്മിതയുടെ സ്വകാര്യ ജീവിതത്തെ നിശ്ചയമായും ദുരിതപൂർണമാക്കിയിട്ടുണ്ടാവണം.  ഉൾവലിഞ്ഞ പ്രകൃതവും കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന സ്വഭാവവും കാരണം അവർക്ക്‌ അധികം സ്നേഹിതർ ഉണ്ടായിരുന്നില്ല. പലപ്പോഴും ഈ  പെരുമാറ്റം അഹന്തയും അഹങ്കാരവും ആയി വിമർശിക്കപ്പെട്ടു.

1996 സെപ്റ്റംബര്‍ 23ന് സ്മിതയെ ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവളുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടലിനൊപ്പം പല ദുരൂഹതകളും ഉയർന്നു. അതിനൊന്നും ഉത്തരം കിട്ടിയില്ലന്നു മാത്രമല്ല സ്വാഭാവികമായും അമിത മദ്യപാനം, വിഷാദം തുടങ്ങിയ ആരോപണങ്ങൾ അവർക്ക്‌ മുകളിൽ ചാർത്തപ്പെട്ടു.

അത് മാത്രമല്ല, ഈ ഒരു സംഭവത്തിന് ശേഷം ഇന്നേവരെ അവരുടെ  ബന്ധുക്കളെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടുമില്ല. ജീവനോടെ ആ സ്ത്രീ ഉണ്ടായിരുന്ന കാലത്ത്  അവരെ വ്യക്തി എന്ന നിലയിൽ ഒരുതരത്തിലും പരിഗണിക്കാതെയിരുന്ന  സിനിമാലോകം മരണത്തിലും അത് ആവർത്തിച്ചു. മൃതദേഹം കാണാൻ പോലും ആരും എത്തിയില്ല. എന്നാൽ മരണശേഷം ആ ജീവിതം വച്ചും വെള്ളിത്തിര  കാശുവാരി. സിൽക്ക് സ്മിതയുടെ കഥ പറഞ്ഞ ഡേർട്ടി പിക്ച്ചർ എന്ന വിദ്യാബാലൻ സിനിമ ബോക്സ് ഹിറ്റായിരുന്നു. ശേഷം സൂപ്പർ ഹിറ്റായ   മാർക്ക് ആന്റണി എന്ന ചിത്രത്തിൽ അവരുടെ മുഖ സാദൃശ്യമുള്ള വിഷ്ണു പ്രിയ എന്ന പെൺകുട്ടി സിൽക്ക് സ്മിത ആയിതന്നെ വന്നു പോകുന്നു.

ചുരുക്കത്തിൽ, വെള്ളിത്തിര വളർന്നു വലുതായവരുടേത് മാത്രമല്ല, വെന്തു വെണ്ണീറായവരുടേതുകൂടിയാണ്..

Tags: Vijaya Lekshmisilk smithaSilkfilmsmithasub
Share4TweetSendShare

Latest stories from this section

ലാലിനോട് ഒരു പൂവ് ചോദിച്ചു, അയാൾ തന്നത് പൂക്കാലം; ഞെട്ടിച്ച മോഹൻലാൽ അഭിനയത്തെക്കുറിച്ച് ഫാസിൽ

ലാലിനോട് ഒരു പൂവ് ചോദിച്ചു, അയാൾ തന്നത് പൂക്കാലം; ഞെട്ടിച്ച മോഹൻലാൽ അഭിനയത്തെക്കുറിച്ച് ഫാസിൽ

നടൻ അഭിനയ് അന്തരിച്ചു ; തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ താരം; കരൾ രോഗത്തെ തുടർന്ന് നടത്തിയത് നീണ്ട പോരാട്ടം

നടൻ അഭിനയ് അന്തരിച്ചു ; തമിഴിലും മലയാളത്തിലും ശ്രദ്ധ നേടിയ താരം; കരൾ രോഗത്തെ തുടർന്ന് നടത്തിയത് നീണ്ട പോരാട്ടം

അന്ന് ശബ്ദത്തിന്റെയും ഉച്ചാരണത്തിന്റെയും പേരിൽ പരിഹസിക്കപ്പെട്ടു,ഇന്ന് മെറ്റ എഐയുടെ ശബ്ദമായി മാറി ദീപിക പദുക്കോൺ

അന്ന് ശബ്ദത്തിന്റെയും ഉച്ചാരണത്തിന്റെയും പേരിൽ പരിഹസിക്കപ്പെട്ടു,ഇന്ന് മെറ്റ എഐയുടെ ശബ്ദമായി മാറി ദീപിക പദുക്കോൺ

ഞാനൊക്കെ ഭയന്നിരുന്നപ്പോൾ ലാൽ വളരെ എളുപ്പത്തിൽ ആ രംഗം ചെയ്തു, അന്നേ അയാൾ കാണിച്ച ഡെഡിക്കേഷൻ അസാധ്യമായിരുന്നു: ശങ്കർ

ഞാനൊക്കെ ഭയന്നിരുന്നപ്പോൾ ലാൽ വളരെ എളുപ്പത്തിൽ ആ രംഗം ചെയ്തു, അന്നേ അയാൾ കാണിച്ച ഡെഡിക്കേഷൻ അസാധ്യമായിരുന്നു: ശങ്കർ

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies