പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപണം. എൽഡിഎഫ് ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഉള്ളവർ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. പത്തനംതിട്ട നഗരസഭയിലെ 22 വാർഡുകളിൽ ഉള്ള ബാങ്ക് അംഗങ്ങൾക്ക് മാത്രമാണ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം. എന്നാൽ നഗരസഭാ പരിധിക്ക് പുറത്തുള്ള സിപിഎം പ്രവർത്തകരായ ചിലർ പലതവണ വോട്ട് ചെയ്തുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.
തിരുവല്ല സ്വദേശിയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുമായ കെ.എസ് അമൽ തിരഞ്ഞെടുപ്പിൽ 5 തവണ വോട്ട് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന് പുറമെ സിപിഎം പെരിങ്ങനാട് ലോക്കൽ സെക്രട്ടറി അഖിൽ പെരിങ്ങനാട്, എസ്എഫ്‌ഐ കൊടുമൺ ഏരിയ പ്രസിഡന്റ് കിരൺ, ഡിവൈഎഫ്‌ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയംഗം ജോയേഷ് പോത്തൻ അടക്കമുള്ളവരും ബാങ്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന തിരുവല്ല ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക്, അടൂർ ഏറത്ത് സർവീസ് സഹകരണ ബാങ്ക്, അടൂർ അർബൻ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളെല്ലാം എൽഡിഎഫ് സമാനരീതിയിലാണ് ഭരണം പിടിച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
Discussion about this post