ലണ്ടൻ: നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടനിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞനും മുതലകളെ കുറിച്ചുള്ള പഠനത്തിൽ വിദഗ്ധനുമായ ആദം ബ്രിട്ടൺ. പ്രകൃതിവിരുദ്ധ പീഡനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു വീഡിയോ പുറത്തുവന്നതിന് പിന്നാലെ 2022ലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജന്തുശാസ്ത്രത്തിൽ പിഎച്ച്ഡി നേടിയ ആദം ചാൾസ് ഡാർവിൻ സർവ്വകലാശാലയിൽ അദ്ധ്യാപകനായിരുന്നു.
ഓരോ നായ്ക്കളേയും ലൈംഗികമായി ഉപയോഗിച്ച ശേഷം അവ മരിക്കുന്നത് വരെ പീഡിപ്പിച്ചിരുന്നുവെന്നാണ് ഇയാൾ വിചാരണയ്ക്കിടെ കോടതിയിൽ പറഞ്ഞത്. കേസിൽ ഡിസംബറിലാണ് കോടതി വിധി പ്രസ്താവിക്കുന്നത്.
അറസ്റ്റിലാകുന്നതിന് മുൻപുള്ള 18 മാസത്തിനിടെ 42 നായ്ക്കളെയാണ് ആദം പീഡിപ്പിച്ചത്. ഇതിൽ 39 എണ്ണവും ചത്തുപോവുകയായിരുന്നു. ആദം നടത്തിയ കുറ്റകൃത്യം അങ്ങേയറ്റം ഹീനവും ഏറെ ഞെട്ടിപ്പിക്കുന്നതുമാണെന്നായിരുന്നു ആദത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ജഡ്ജി പറഞ്ഞത്.
2014 മുതൽ ഇയാൾ ഇത്തരത്തിൽ മൃഗങ്ങളെ പീഡിപ്പിക്കാൻ തുടങ്ങിയത്. സ്വന്തം വളർത്തുമൃഗങ്ങളേയും മറ്റുള്ളവർ നോക്കാൻ ഏൽപ്പിച്ച മൃഗങ്ങളേയും ഇയാൾ പീഡിപ്പിച്ചിരുന്നു. ഇതിനായി പ്രത്യേകം മുറി ഇയാൾ തയ്യാറാക്കിയിരുന്നു. മൃഗങ്ങളെ പീഡിപ്പിക്കുന്ന വീഡിയോ ചിത്രീകരിക്കാനുള്ള സൗകര്യവും ഈ മുറിയിൽ തയ്യാറാക്കിയിരുന്നു.
Discussion about this post