ജറുസലേം: ഹമാസിനെ നേരിടാൻ ഇസ്രായേലിന് കരുത്ത് പകർന്ന് അമേരിക്ക. ആദ്യ അമേരിക്കൻ യുദ്ധ വിമാനം ഇസ്രായേലിൽ എത്തി. ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുന്നതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധ വിമാനം അയക്കുന്നത്.
ഇന്നലെ രാത്രിയോടെയാണ് വിമാനം ഇസ്രായേലിൽ എത്തിയത്. ഇസ്രായേലിന്റെ നബാറ്റിം വ്യോമ താവളത്തിൽ വിമാനം എത്തിയതായാണ് റിപ്പോർട്ടുകൾ. ഇസ്രായേലിന് സൈനിക പിന്തുണയുൾപ്പെടെ നൽകുമെന്ന് അമേരിക്ക വ്യക്തമാക്കി. സൈനിക പിന്തുണയ്ക്ക് ഇസ്രായേൽ സൈന്യം അമേരിക്കയ്ക്ക് നന്ദി പറഞ്ഞു. യുദ്ധത്തിന്റെ സമയത്ത് ഇരു സേനകളും തമ്മിലുള്ള സഹകരണം പ്രദേശത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഏറെ പ്രധാനമാണെന്നായിരുന്നു ഇസ്രായേൽ സേന വ്യക്തമാക്കിയത്.
ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ 14 അമേരിക്കക്കാരാണ് കൊല്ലപ്പെട്ടത്. ഇതിന് പുറമേ പുറമേ നിരവധി പൗരന്മാരെ ഹമാസ് ബന്ദികളാക്കിയിട്ടുമുണ്ട്. ഇതേ തുടർന്നായിരുന്നു ഇസ്രായേലിനെ പിന്തുണച്ചുകൊണ്ട് അമേരിക്ക രംഗത്ത് എത്തിയത്.
അതേസമയം അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ സന്ദർശിക്കും.
Discussion about this post