ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം. ഭീകരൻ കൊല്ലപ്പെട്ടു. ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരൻ ഷാഹിദ് ലത്തീഫ് ആണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ പഠാൻകോട്ടിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് ഇയാൾ.
പാകിസ്താനിലെ സിയാൽക്കോട്ടിലായിരുന്നു 41കാരനായ ഷാഹിദ് ലത്തീഫിന് നേരെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ടുകൾ. അജ്ഞാത സംഘം വെടിവച്ച് കൊല്ലുകയായിരുന്നു.
2016 ജനുവരി രണ്ടിനായിരുന്നു പഠാൻകോട്ടിൽ ഭീകരാക്രമണം ഉണ്ടായത്. ഇതിന്റെ ബുദ്ധി കേന്ദ്രമായിരുന്നു ഷാഹിദ്. ഭീകരാക്രമണത്തിനായി നാല് ജെയ്‌ഷെ ഭീകരരെ കശ്മീരിലേക്ക് അയച്ചതും ഇയാളാണ്.
കശ്മീരിൽ ഭീകരാക്രമണം നടത്തിയതിന്റെ പേരിൽ ഇയാളെ 1994 ൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 2010 ശിക്ഷാ വിധി പൂർത്തിയാക്കിയ ഇയാളെ വാഗ അതിർത്തിവഴി പാകിസ്താനിലേക്ക് അയക്കുകയായിരുന്നു. ഇതിന് ശേഷവും ഇയാളുടെ ആസൂത്രണത്തിൽ വിവിധയിടങ്ങളിൽ ഭീകരാക്രമണങ്ങൾ ഉണ്ടായി. 1999 ഇന്ത്യൻ വിഹാനം റാഞ്ചാൻ ആസൂത്രണം നടത്തിയതിലും ഷാഹിദ് പ്രതിയാണ്. ഇന്ത്യ തേടുന്ന ഭീകരൻ കൂടിയാണ് ഇയാൾ.
Discussion about this post