ടെക് മേഖലയിലെ ഏറ്റവും വലിയ വാര്‍ഷിക പരിപാടികളിലൊന്നായ വെബ് ഉച്ചകോടിയില്‍ നിന്ന് മെറ്റയും ഗൂഗിളും പിന്‍മാറി. ഹമാസ് ഭീകാരാക്രമണത്തെ തുടർന്നുള്ള ഇസ്രായേലിന്റെ നടപടികളെ സംഘാടകർ വിമർശിച്ചതിനെ തുടർന്നാണ് ടെക് മേഖലയിലെ ഏറ്റവും വലിയ വാർഷിക പരിപാടികളിലൊന്നായ വെബ് ഉച്ചകോടിയിൽ നിന്ന് മെറ്റായും ഗൂഗിളും പിൻമാറിയത്. .ഈ വർഷത്തെ ഇവന്റിൽ പങ്കെടുക്കില്ലെന്ന് മെറ്റയുടെ വക്താവ് സ്ഥിരീകരിച്ചു, തങ്ങളും ലിസ്ബണിലേക്കുള്ള യാത്രയിൽ പങ്കെടുക്കുന്നില്ലെന്ന് ഗൂഗിൾ ഐറിഷും മാദ്ധ്യമങ്ങളെ അറിയിച്ചു.
ഇന്റല്‍, സീമെന്‍സ് തുടങ്ങിയ കമ്പനികളുടെയും സാങ്കേതിക രംഗത്തെ പ്രമുഖരുടെയും പിന്‍മാറ്റത്തിന് പിന്നാലെയാണ് മെറ്റയുടെയും ഗൂഗിളിന്റെയും പ്രഖ്യാപനം. വെബ് ഉച്ചകോടിയുടെ സഹസ്ഥാപകനും ഐറിഷ് സംരംഭകനായ പാഡി കോസ്ഗ്രേവിന്റെ പരാമര്‍ശമാണ് ഇന്റല്‍, സീമെന്‍സ് തുടങ്ങിയ കമ്പനികളെ പ്രകോപിപ്പിച്ചത്.”നിരവധി പാശ്ചാത്യ നേതാക്കളുടെയും സർക്കാരുകളുടെയും വാചാടോപങ്ങളിലും നടപടികളിലും താൻ ഞെട്ടിപ്പോയി, യുദ്ധം ആരു ചെയ്താലും സഖ്യകക്ഷികള്‍ ചെയ്താലും അത് കുറ്റം തന്നെയാണ് .”വെബ് ഉച്ചകോടിയുടെ സഹസ്ഥാപകനായ ഐറിഷ് സംരംഭകനായ പാഡി കോസ്‌ഗ്രേവ് കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ എഴുതിയതാണ് ഇക്കാര്യം.
അതേസമയം പ്രമുഖ ടെക്ക് കമ്പനികള്‍ ഉച്ചകോടിയില്‍ നിന്ന് പിന്‍മാറുന്നുവെന്ന് അറിയിച്ചതോടെ കോസ്ഗ്രേവ് തന്റെ പരാമര്‍ശത്തില്‍ ഖേദപ്രകടനം നടത്തി. തന്റെ പരാമര്‍ശവും പറഞ്ഞ രീതിയും പലര്‍ക്കും അഗാധമായ വേദനയുണ്ടാക്കിയതായി മനസിലാക്കുന്നു. വാക്കുകളില്‍ വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ അപലപിക്കുന്നു. ഇസ്രായേലിന്റെ അസ്തിത്വത്തിനും സ്വയം പ്രതിരോധിക്കാനുമുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും കോസ്ഗ്രേവ് പറഞ്ഞു. ഒടുവിലായി, ഇസ്രയേല്‍ ജനീവ കണ്‍വെന്‍ഷനുകള്‍ പാലിക്കണമെന്നും കോസ്ഗ്രേവ് ആവശ്യപ്പെട്ടു. നവംബര്‍ 13 മുതല്‍ 16 വരെ ലിസ്ബണില്‍ നടക്കുന്ന വെബ് ഉച്ചകോടിയില്‍ ഏകദേശം 2,300 സ്റ്റാര്‍ട്ടപ്പുകളും 70,000ഓളം സാങ്കേതിക വിദഗ്ദരുമാണ് പങ്കെടുക്കുന്നത്.












