തിരുവനന്തപുരം: സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. സുരേഷ്‌ഗോപി എന്ന ബിജെപിക്കാരനോട് നിങ്ങൾക്കുള്ള ചൊരുക്ക് മനസ്സിലാകും. പക്ഷേ അത് രാഷ്ട്രീയമായി തീർക്കുന്നതാണ് മാന്യതയെന്ന് സന്ദീപ് വാചസ്പതി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഇരട്ടത്താപ്പും ധിക്കാരവും കൊണ്ട് മലയാളികളെ മുഴുവൻ വരുതിക്ക് നിർത്താമെന്ന ചിന്തയൊന്നും കേരളത്തിലെ അന്തംകമ്മി ക്വട്ടേഷൻ സംഘങ്ങൾക്ക് വേണ്ടെന്ന് സന്ദീപ് വാചസ്പതി പറഞ്ഞു. ക്വട്ടേഷൻ സംഘത്തിന്റെ മുന്നണി പോരാളിയായി നിൽക്കുന്ന കെ.യു.ഡബ്ല്യൂ.ജെ സിപിഎമ്മിന്റെ പാദസേവകരായിട്ട് കാലം കുറേയായി. എകെജി സെന്ററിൽ നിന്നുള്ള തിട്ടൂരത്തിന് അനുസരിച്ച് മാത്രം വാ തുറക്കുന്ന യജമാന സ്‌നേഹം കേരളം കുറേക്കാലമായി കാണുന്നതാണ്. സ്ത്രീ പീഡന കേസിലെ പ്രതികൾ ഉൾപ്പെടുന്ന സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പ് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
പട്ടാപ്പകൽ ക്യാമറകൾക്ക് മുന്നിൽ വെച്ച് അദ്ദേഹം ഒരു മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദ കാണിച്ചു എന്ന് പറഞ്ഞ് ആദ്ദേഹത്തെ ഇല്ലാതാക്കാൻ എടുത്ത ക്വട്ടേഷൻ തത്കാലം കയ്യിൽ തന്നെ വെക്കുന്നതാണ് നല്ലത്. നിങ്ങളുടെ ആ രോദനം സ്വീകരിക്കാൻ തത്കാലം സൗകര്യമില്ലെന്നും നിങ്ങൾ രണ്ട് പേരെയും മലയാളികൾക്ക് നന്നായറിയാം എന്നത് തന്നെ കാരണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
നായനാരും, എം.എം മണിയും, വയലാർ രവിയും പറഞ്ഞ വഷളത്തം പഞ്ചപുച്ഛം അടക്കി കേട്ട് നിന്നവർക്ക് നിരുപദ്രവകരമായ ഈ സ്പർശം അസ്വാഭാവികമായി തോന്നുന്നത് ഉണ്ട ചോറിനോടുള്ള കൂറാണെന്ന് മനസ്സിലാകും. ‘എസ്എഫ്‌ഐക്ക് നേരെ വന്നാൽ പെലച്ചിക്ക് വയറ്റിലുണ്ടാക്കി കൊടുക്കും’ എന്ന് പറഞ്ഞ ആഭാസനെ അതിഥിയായി ക്ഷണിച്ച് അന്തിച്ചർച്ച നടത്തുന്ന നിങ്ങളുടെ അംഗീകാരം യഥാർത്ഥത്തിൽ സുരേഷ് ഗോപിക്ക് അപമാനമാണ്. അതുകൊണ്ട് നിങ്ങൾ ഇങ്ങനെ തന്നെ തുടരണം എന്നോരപേക്ഷ ഈ ക്വട്ടേഷൻ സംഘത്തോടുണ്ട്. അപ്പോൾ മാത്രമേ ജനങ്ങൾക്കും ചിലത് പറയാനുള്ള അവസരം കിട്ടൂ. കാതോർത്താൽ ഇപ്പൊൾ തന്നെ അത് കേൾക്കാം. പ്ഭാ പുല്ലേ….. എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
Discussion about this post