ടെഹ്‌റാൻ: ഇസ്രായേലുമായി എല്ലാ വ്യാപാരവും മുസ്ലീം രാജ്യങ്ങൾ ആവശ്യപ്പെട്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. എണ്ണക്കയറ്റുമതിയുൾപ്പെടെയുള്ള വ്യാപാരങ്ങൾ അവസാനിപ്പിക്കാനാണ് ഭീഷണി.
കുറ്റകൃത്യങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ഇസ്ലാമിക സർക്കാരുകൾ നിർബന്ധം പിടിക്കണം. മുസ്ലീം രാജ്യങ്ങൾ സയണിസ്റ്റ് ഭരണകൂടത്തോട് (ഇസ്രായേൽ) സാമ്പത്തികമായി സഹകരിക്കരുത്. എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി തടയണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി കൂട്ടിച്ചേർത്തു.
ഇസ്രായേലിനെ പിന്തുണയ്ക്കുന്ന പാശ്ചാത്യ സർക്കാറുകളെയും ഖമേനി വിമർശിച്ചു.ബ്രിട്ടൻ,ഫ്രാൻസ്,യുഎസ് എന്നിവയുടെ പേരെടുത്തു പറഞ്ഞായിയുന്നു വിമർശനം.
ഗാസയിലെ ജനങ്ങളെ സമ്മർദത്തിലാക്കുന്നവർ ആരെന്നത് മുസ്ലീം ലോകം മറക്കരുത്. അത് സയണിസ്റ്റ് ഭരണകൂടം മാത്രമല്ല.ഇസ്രയേലിനെ സഹായിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങൾ മുസ്ലീങ്ങളെ ദേഷ്യപ്പെടുത്താതിരിക്കാൻ സൂക്ഷിക്കണമെന്ന് ഇറാൻ പ്രതിരോധമന്ത്രി മുഹമ്മദ് റേസയും പറഞ്ഞു.
Discussion about this post