ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. അഞ്ച് പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. ദേരാ ഇസ്മയിൽ ഖാൻ പ്രദേശത്ത് ഉച്ചയോടെയായിരുന്നു ആക്രമണം.
പ്രദേശത്ത് ഒരു സംഘം പോലീസുകാർ പട്രോളിംഗ് നടത്തുകയായിരുന്നു. ഇവരെ ലക്ഷ്യമിട്ട് ബോംബ് ആക്രമണം ആണ് ഉണ്ടായത്. സംഭവ സമയം പോലീസുകാർക്ക് പുറമേ നിരവധി പേർ പ്രദേശത്ത് ഉണ്ടായിരുന്നു. ഇവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
അഫ്ഗാനോട് ചേർന്നുള്ള ഗോത്രമേഖലയാണ് ദേരാ ഇസ്മയിൽ ഖാൻ നഗരം. സംഭവത്തിന് പിന്നിൽ താലിബാൻ ഭീകരർ ആണെന്നാണ് സംശയിക്കുന്നത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ പോലീസുകാരും ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ഈ സാഹചര്യത്തിൽ മരണ സംഖ്യ ഉയരാനാണ് സാദ്ധ്യത.
കഴിഞ്ഞ മാസം പാകിസ്താനിലെ രണ്ട് പ്രദേശങ്ങളിലാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ ഭീകരാക്രമണം ഉണ്ടായത്. ഖൈബർക്തുൻക്വ, ബലൂചിസ്താൻ എന്നിവിടങ്ങളിൽ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. ഇതിൽ നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post