ബ്രസീലിയ: തലച്ചോറില്‍ തകരാറുമായി കുട്ടികള്‍ ജനിക്കുന്നത് വര്‍ധിച്ചതോടെ ബ്രസീലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2,400 നവജാത ശിശുക്കളിലാണ് തലച്ചോറില്‍ രോഗങ്ങള്‍ കണ്ടെത്തിയത്. കുഞ്ഞുങ്ങളുടെ മരണനിരക്ക് കുത്തനെ ഉയര്‍ന്നതോടെയാണ് രാജ്യം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്.
കൊതുകു പരത്തുന്ന വൈറസാണ് രോഗത്തിന് പിന്നിലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. തലച്ചോറിനേയും നാഡിവ്യൂഹത്തേയും തകര്‍ക്കുന്ന ബാക്ടീരിയ കൊതുകു കടിക്കുന്നതോടെയാണ് പടര്‍ന്ന് പിടിക്കുന്നത്.
മൈക്രോസെഫേലി എന്ന തലച്ചോര്‍ തകരാര്‍ സംഭവിച്ച കൊച്ചുകുഞ്ഞില്‍ സികാ വൈറസുകളെ കണ്ടെത്തിയതോടെയാണ് വര്‍ധിച്ചുവരുന്ന ജനിതക രോഗത്തിന്റെ കാരണം ബ്രസീല്‍ അധികാരികള്‍ തിരിച്ചറിഞ്ഞത്. ശുഷ്കിച്ച തലച്ചോറുമായി ജനിച്ച കുഞ്ഞ് ഉടനടി മരിച്ചതോടെ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. മരിച്ച കുട്ടികളുടെ അമ്മമാരുടെ ഗര്‍ഭാശയത്തിലും വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ രാജ്യം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
സിക എന്നാണ് രോഗാണു അറിയപ്പെടുന്നത്. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കന്‍ കാടുകളിലെ കുരങ്ങുകളിലാണ് രോഗം ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. ഈ പുതിയ വൈറസ് ബാധിച്ചാല്‍ മനുഷ്യ ശരീരത്തില്‍ പ്രത്യേക ലക്ഷണങ്ങള്‍ പ്രകടമാകില്ല. എന്നാല്‍ തലച്ചോറിനും നാഡിക്കും ഗുരുതരമായ സങ്കീര്‍ണ്ണമായ നാശങ്ങള് വിതയ്ക്കാനും ഇവയ്ക്കാവും. മുതിര്‍ന്നവരില്‍ മരണം വരെ സംഭവിക്കും.
മുമ്പെങ്ങും സംഭവിക്കാത്ത അത്രയും വലിയ വിപത്താണ് രാജ്യത്തെ ബാധിച്ചിരിക്കുന്നതെന്നും വൈറസിനെ അതിജീവിക്കാനും എളുപ്പത്തില്‍ ഇല്ലാതാക്കാനുമുള്ള മരുന്നു കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചുവെന്നും ബ്രസീല്‍ വൃത്തങ്ങള്‍ പറയുന്നു. ലോകാരോഗ്യ സംഘടനയും സംഭവം നിരീക്ഷിച്ചു വരികയാണ്. ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
Discussion about this post