ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകര നേതാവിനെ കൊലപ്പെടുത്തി അജ്ഞാത സംഘം. ലഷ്‌കർ ഇ ത്വയ്ബ കമാൻഡർ അക്രം ഖാൻ ഗാസിയാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ അജ്ഞാതന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഭീകര നേതാവാണ് അക്രം.
ഖൈബർ പക്തുൻക്വയിൽ ആയിരുന്നു സംഭവം. ബൈക്കിൽ എത്തിയ അജ്ഞാത സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. വാഹനങ്ങളിൽ എത്തിയ സംഘം ഗാസിയ്ക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഗാസി സംഭവ സ്ഥലത്ത് തന്നെ മരിച്ച് വീണു. ഇതോടെ അജ്ഞാത സംഘം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ ഗുണ്ടകളാണ് ഇതിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരർ നടത്തിയ ആക്രമണങ്ങളുടെ ബുദ്ധി കേന്ദ്രം ഗാസിയാണ്. ഭീകരരെ നുഴഞ്ഞു കയറാൻ സഹായിക്കുന്നതും ഇയാളാണ്. നിരവധി കശ്മീരിലെ യുവാക്കളെയാണ് ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം ലഷ്‌കർ ഇ ത്വയ്ബ നേതാവ് ഖവാജ് ഷാഹിദിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയി തലയറുത്ത് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു സംഭംവം കൂടി ഉണ്ടാകുന്നത്. സെപ്തംബറിൽ അബു ഖാസിം എന്ന ഭീതകരനെയും അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു.
Discussion about this post