Friday, November 14, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പത്താമുദയം ; ഷമി ഷോയിൽ ഭാരതം ഫൈനലിൽ

by Brave India Desk
Nov 15, 2023, 10:57 pm IST
in Cricket
Share on FacebookTweetWhatsAppTelegram

മുംബൈ : ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ ഫൈനലിൽ . പൊരുതിക്കളിച്ച ന്യൂസ്‌ലൻഡിനെ 70 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ വെല്ലുവിളി ഉയർത്തിയ ന്യൂസ്‌ലൻഡിനെ മുഹമ്മദ് ഷമിയുടെ മാരക സ്പെല്ലാണ് തകർത്തത്. ന്യൂസ്‌ലൻഡിനു വേണ്ടി ഉറച്ച് നിന്ന് പോരാടിയ ഡാരിൽ മിച്ചൽ സെഞ്ച്വറി നേടി. ക്യാപ്ടൻ കെയ്ൻ വില്യംസൺ 69 റൺസെടുത്തു. ഗ്ലെൻ ഫിലിപ്സ് നേടിയ 41 റൺസ് ഒഴിച്ചാൽ കിവി നിരയിൽ വേറെ ആർക്കും കാര്യമായ സ്കോർ നേടാൻ കഴിഞ്ഞില്ല.

കൂറ്റൻ സ്കോർ പിന്തുടർന്ന ന്യൂസ്‌ലൻഡ് ഓപ്പണർമാർ ആദ്യം തന്നെ ആക്രമണ ബാറ്റിംഗാണ് കാഴ്ച്ച വച്ചത്. എന്നാൽ മുഹമ്മദ് സിറാജിനെ പിൻവലിച്ച് ആറാം ഓവറിൽ തന്നെ മുഹമ്മദ് ഷമിയെ കൊണ്ടുവന്ന രോഹിത് ശർമ്മയുടെ തീരുമാനം കളിയുടെ ഗതി മാറ്റി. ആദ്യ പന്തിൽ തന്നെ ഡെവൺ കോൺവേയെ കീപ്പർ കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് ഷമി കരുത്തുകാട്ടി. സ്കോർ 1 വിക്കറ്റിന് 30 റൺസ്. ഏഴാം ഓവറിൽ സ്കോർ 39 ൽ നിൽക്കെ രചിൻ രവീന്ദ്രയേയും രാഹുലിന്റെ കൈകളിൽ എത്തിച്ച് മുഹമ്മദ് ഷമി വീണ്ടും കീവീസിനെ ഞെട്ടിച്ചു.

Stories you may like

എല്ലാവർക്കും എന്നെ മതി, ട്രേഡ് വിൻഡോ അടക്കുന്നതിന് മുമ്പ് ഇന്ത്യൻ പേസറെ റാഞ്ചാൻ ഡൽഹിയും ലക്നൗവും; ഇനി തീരുമാനം അവരുടെ

ഒരു സൈഡിൽ കൂടി നൈസായി ടീം കൂടുതൽ സെറ്റാക്കി മുംബൈ, താക്കൂറിന് പിന്നാലെ ഒപ്പം കൂട്ടിയത് കരുത്തനെ; എതിരാളികൾ സൂക്ഷിച്ചോ

തുടർന്ന് ഡാരിൽ മിച്ചലും ക്യാപ്ടൻ കെയ്ൻ വില്യംസണും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു. ഒരറ്റത്ത് ഉറച്ച് നിന്ന് ക്യാപ്ടൻ പൊരുതിയപ്പോൾ പടുകൂറ്റൻ സിക്സറുകളുമായാണ് മിച്ചൽ ഇന്ത്യയെ നേരിട്ടത്. 181 റൺസിന്റെ കൂട്ടുകെട്ട് ഒടുവിൽ മുഹമ്മദ് ഷമി തന്നെ പൊളിച്ചു. മിഡ് വിക്കറ്റിലേക്ക് തൂക്കിയടിച്ച വില്യംസണെ സൂര്യകുമാർ യാദവ് ഉജ്ജ്വലമായ ഒരു ക്യാച്ചിലൂടെ പുറത്താക്കി. അതേ ഓവറിൽ തന്നെ ടോം ലാതമിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ഷമി ഇരട്ട പ്രഹരമേൽപ്പിച്ചതോടെ ഇന്ത്യയും കാണികളും ഉണർന്നു.

വിക്കറ്റുകൾ വീണെങ്കിലും പോരാട്ടം നിർത്താതെ മുന്നോട്ട് കുതിച്ച് സെഞ്ച്വറി നേടിയ ഡാരിൽ മിച്ചലിനൊപ്പം ഗ്ലെൻ ഫിലിപ്സ് സ്ട്രോക്കുകൾ പായിച്ചതോടെ വീണ്ടും കളി മുറുകിത്തുടങ്ങി. നാല്പത്തി രണ്ടാം ഓവർ എറിഞ്ഞ കുൽദീപ് യാദവ് ഒരു റൺ മാത്രം നൽകിയതോടെ തൊട്ടടുത്ത ഓവറിൽ അടിച്ച് കളിക്കാൻ ന്യൂസ്‌ലൻഡ് നിർബന്ധിതരായി. കൃത്യസമയത്ത് തന്നെ വിക്കറ്റ് വീഴ്ത്തി ബൂമ്ര കരുത്തുകാട്ടി. വൈഡ് ലോംഗോഫിൽ ഉജ്ജ്വലമായ ഒരു റണ്ണിംഗ് ക്യാച്ചിലൂടെ ജഡേജ ഗ്ലെൻ ഫിലിപ്സിനെ പിടികൂടി. ന്യൂസ്‌ലൻഡ് 5 വിക്കറ്റിന് 295 റൺസ്.

അടുത്ത ഓവറിൽ കുൽദീപിനെ സ്വീപ് ചെയ്യാൻ ശ്രമിച്ച മാർക്ക് ചാപ്‌മാൻ ജഡേജയുടെ കൈകളിൽ ഒതുങ്ങി. സ്കോർ ആറിന് 299 . നാൽപ്പത്തിയാറാം ഓവർ എറിയാനെത്തിയ ഷമി ഇന്ത്യ കാത്തിരുന്ന വിക്കറ്റ് നേടി. ഡീപ് മിഡ് വിക്കറ്റിലേക്ക് ഉയർത്തിയടിച്ച മിച്ചൽ ജഡേജയുടെ ഭദ്രമായ കൈകളിൽ ഒതുങ്ങിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. മിച്ചൽ സാന്റ്‌നറെ മുഹമ്മദ് സിറാജും ടിം സൗത്തിയേയും ഫെർഗൂസനേയും മുഹമ്മദ് ഷമിയും പുറത്താക്കിയതോടെ ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. വി 70 റൺസിന്റെ ഗംഭീര വിജയം. 57 റൺസിന് 7 വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് കളിയിലെ താരം.

വിരാട് കോഹ്‌ലിയുടെ അൻപതാം സെഞ്ച്വറിയുടേയും ശ്രേയസ്സ് അയ്യരുടെ മിന്നൽ സെഞ്ച്വറിയുടേയും പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റിന് 397 റൺസാണെടുത്തത്. മുൻ നിരബാറ്റർമാരെല്ലാം മികച്ച പ്രകടനം കാഴ്ച്ച വച്ചതാണ് ടീം ഇന്ത്യക്ക് കരുത്തായത്. ക്യാപ്ടൻ രോഹിത് ശർമ്മ തുടങ്ങിവെച്ച വെടിക്കെട്ട് ബാറ്റിംഗ് മറ്റുള്ളവരും ഏറ്റെടുത്തതോടെയാണ് പടുകൂറ്റൻ സ്കോർ നേടാൻ ടീമിന് കഴിഞ്ഞത്.

ആദ്യ ഓവറിൽ തന്നെ ലക്ഷ്യം വ്യക്തമാക്കി രോഹിത് ശർമ്മ ആക്രമണം ആരംഭിച്ചതിനു ശേഷം ഒരിക്കൽ പോലും ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ന്യൂസ്‌ലൻഡിന് കഴിഞ്ഞില്ല. സ്കോർ 71 ൽ നിൽക്കേ 29 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ്മ ടിം സൗത്തിയുടെ വേഗം കുറഞ്ഞ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായി. നാല് ബൗണ്ടറികളും നാല് കൂറ്റൻ സിക്സറുകളുമാണ് രോഹിത് ശർമ്മ പായിച്ചത്. ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോഡും രോഹിത് നേടി.

തുടർന്ന് ഒത്ത് ചേർന്ന കോഹ്‌ലി – ഗിൽ സഖ്യം രണ്ടാം വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. റിട്ടയേഡ് ഹർട്ടായി ഗിൽ പുറത്തുപോയതിനു ശേഷം എത്തിയ ശ്രേയസ് അയ്യർക്കൊപ്പം കോഹ്‌ലി ടീമിനെ മുന്നോട്ട് നയിച്ചു. 163 റൺസിന്റെ പാർട്ട്ണർഷിപ്പുണ്ടാക്കിയ ഇരുവരും ചേർന്ന് ടീമിനെ മുന്നൂറു കടത്തി. സച്ചിനെ മറികടന്ന് കോഹ്ലി അൻപതാം സെഞ്ച്വറിയും ഇതിനിടയിൽ നേടി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിന്റെ റെക്കോഡും കോഹ്ലി മറികടന്നു.

സ്കോർ 327 ൽ നിൽക്കെ ടിം സൗത്തിയുടെ പന്തിൽ ഡെവൺ കോൺവേ പിടിച്ച് കോഹ്‌ലി പുറത്തായി. 113 പന്തുകളിൽ 9 ബൗണ്ടറികളും രണ്ട് സിക്സറുകളും പറത്തി 117 റൺസാണ് കോ‌ഹ്ലി നേടിയത്. ഇതിനിടയിൽ വെടിക്കെട്ട് ബാറ്റിംഗ് ആരംഭിച്ച ശ്രേയസ് അയ്യർ കെ.എൽ രാഹുലിനൊപ്പം ചേർന്ന് അവസാന ഓവറുകളിൽ ആഞ്ഞടിച്ചു. 49 -)0 ഓവറിൽ ബോൾട്ടിന്റെ പന്തിൽ ഡാരിൽ മിച്ചൽ പിടിച്ച് പുറത്താകുമ്പോൾ 105 റൺസാണ് അയ്യർ നേടിയത്. 70 പന്തുകളിൽ എട്ട് പടുകൂറ്റൻ സിക്സറുകളും 4 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തി കെ.എൽ രാഹുൽ 20 പന്തിൽ 29 റൺസോടെയും വീണ്ടും ബാറ്റിംഗിനിറങ്ങിയ ഗിൽ 66 പന്തിൽ 80 റൺസോടെയും പുറത്താകാതെ നിന്നു.

Tags: finalrohit sharmaShami ShowCWC23India Finalvirat kohli
Share1TweetSendShare

Latest stories from this section

ചെന്നൈ സൂപ്പർ കിങ്സിലെത്തിയാൽ സഞ്ജു അത് തന്നെ ചെയ്യണം, അല്ലാത്തപക്ഷം ഇനി ഇന്ത്യൻ ടീം സ്വപ്നങ്ങളിൽ മാത്രമാകും; അപായ സൂചന നൽകി റോബിൻ ഉത്തപ്പ

ചെന്നൈ സൂപ്പർ കിങ്സിലെത്തിയാൽ സഞ്ജു അത് തന്നെ ചെയ്യണം, അല്ലാത്തപക്ഷം ഇനി ഇന്ത്യൻ ടീം സ്വപ്നങ്ങളിൽ മാത്രമാകും; അപായ സൂചന നൽകി റോബിൻ ഉത്തപ്പ

ഓ മുംബൈ ഇത് കലക്കി മുംബൈ, സീനിയർ താരത്തെ ഒപ്പം കൂട്ടി മുംബൈ ഇന്ത്യൻസ്; ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മികച്ച സൈനിങ്‌ എന്ന് ആരാധകർ

ഓ മുംബൈ ഇത് കലക്കി മുംബൈ, സീനിയർ താരത്തെ ഒപ്പം കൂട്ടി മുംബൈ ഇന്ത്യൻസ്; ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മികച്ച സൈനിങ്‌ എന്ന് ആരാധകർ

ഒരു ആവശ്യവും ഇല്ലാതെ പാകിസ്ഥാനെ ഒന്ന് പുകഴ്ത്തിയതേ ഉള്ളു, ദുരന്തം അനുഭവിച്ച് ശ്രീലങ്കൻ ടീം; പേടിച്ചുവിറച്ച് താരങ്ങൾ, വീഡിയോ കാണാം

ഒരു ആവശ്യവും ഇല്ലാതെ പാകിസ്ഥാനെ ഒന്ന് പുകഴ്ത്തിയതേ ഉള്ളു, ദുരന്തം അനുഭവിച്ച് ശ്രീലങ്കൻ ടീം; പേടിച്ചുവിറച്ച് താരങ്ങൾ, വീഡിയോ കാണാം

ബാക്കി ടീമിന്റെ ആരാധകർ ആഘോഷിക്കുമ്പോൾ ഞങ്ങൾ നിരാശർ, ആർസിബി ഫാൻസിന് സങ്കട അപ്ഡേറ്റുമായി ടീം

ബാക്കി ടീമിന്റെ ആരാധകർ ആഘോഷിക്കുമ്പോൾ ഞങ്ങൾ നിരാശർ, ആർസിബി ഫാൻസിന് സങ്കട അപ്ഡേറ്റുമായി ടീം

Discussion about this post

Latest News

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies