ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ ഓപ്പണറായി എത്തിയ സഞ്ജു സാംസൺ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തെ കുറഞ്ഞ സമയം കൊണ്ട് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി മടങ്ങി. നേരിട്ട ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിച്ച സഞ്ജു വെറും 8 പന്തിൽ നിന്ന് 22 റൺസാണ് അടിച്ചുകൂട്ടിയത്.
അസുഖബാധിതനായ അഭിഷേക് ശർമ്മയ്ക്ക് പകരക്കാരനായാണ് സഞ്ജു പ്ലേയിംഗ് ഇലവനിൽ എത്തിയത്. സഞ്ജുവിനെ കൂടാതെ ജസ്പ്രീത് ബുംറയും പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി. ന്യൂസിലൻഡ് പരമ്പരയിലെ മോശം ഫോമിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായ സഞ്ജുവിന് ലഭിച്ച അവസരത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തുകയായിരുന്നു.
മൂന്ന് സിക്‌സും ഒരു ബൗണ്ടറിയും അടങ്ങിയ സഞ്ജു ഇന്നിങ്സില്ന്റെ രണ്ടാം ഓവറിൽ 17 റൺസ് ഒകെ നേടി വലിയ സ്കോറിലേക്ക് പോകുമെന്ന് തോന്നിച്ചത് ആണെങ്കിലും ഓവറിന്റെ അവസാന പന്തിൽ മിഡ് വിക്കറ്റിൽ ക്യാച്ച് നൽകി താരം മടങ്ങുകയായിരുന്നു . അഭിഷേക് അടുത്ത മത്സരത്തിൽ തിരിച്ചുവരുമ്പോൾ എന്തായാലും പുറത്താകും എന്ന് ഉറപ്പായിരിക്കെ ഇന്ന് വലിയ റൺസ് നേടാനുള്ള അവസരം സഞ്ജു നഷ്ടമാക്കി എന്നതാണ് സങ്കടം.
എന്തായാലും ആദ്യ മത്സരത്തിലെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് പാഠം പഠിച്ചുകൊണ്ട് ഇന്ത്യക്ക് തകർപ്പൻ തുടക്കം ഇന്ന് കിട്ടിയത്. നിലവിൽ 5 ഓവറിൽ നിന്ന് 58 -1 എന്ന നിലയിലാണ് ടീം.













Discussion about this post