കൊച്ചി: കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന കുസാറ്റ് ഫെസ്റ്റിനിടെ ഉണ്ടായ ദുരന്തത്തിൽ കോഴിക്കോട് നടക്കുന്ന നവകേരള സദസ്സിലെ പരിപാടി ഒഴിവാക്കി മന്ത്രിമാർ കളമശ്ശേരിയിലേക്ക് തിരിച്ചു. മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു , ആരോഗ്യമന്ത്രി വീണാ ജോർജ് തുടങ്ങിയവർ ഉൾപ്പെടെയുള്ള മന്ത്രിമാരാണ് കോഴിക്കോട്ടുനിന്നും കളമശ്ശേരിയിലേക്ക് പുറപ്പെട്ടത്. മറ്റു മന്ത്രിമാരും ഇവർക്കൊപ്പമുണ്ടെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്ഥലത്തേക്ക് പുറപ്പെട്ടു.
കോളേജിലെ മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ധിഷ്ണ ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. പ്രശസ്ത ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ഗാനമേള സദസ്സിന് ആളുകൾ കൂടിയിരുന്നു. മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് ദുരന്തത്തിന് വഴിയൊരുക്കുകയായിരുന്നു. സംഭവത്തിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾക്ക് മരണം സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ 46 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് എറണാകുളം ജില്ല കലക്ടർ, പോലീസ് കമ്മീഷണർ എന്നിവരുമായി സംസാരിച്ചുവെന്നും സ്ഥലത്തേക്ക് പോവുകയാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു













Discussion about this post