ദോഹ: ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത. ഒരു ടൂറിസ്റ്റ് വിസ കൊണ്ട് മുഴുവൻ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കുന്നതിന് ജിസിസി സുപ്രീം കൗൺസിൽ അനുമതി നൽകി. കഴിഞ്ഞ ദിവസം ദോഹയിൽ ചേർന്ന 44ാം സെഷൻ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ടൂറിസം വികസനവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങൾക്ക് ഉടൻ തുടക്കമിടും. ഇതിനായുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രിമാരോട് യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പിലെ ഷെംഗൻ വിസയുടെ മാതൃകയിലാണ് പുതിയ വിസ.
പുതിയ തീരുമാനം ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള പരസ്പര നിക്ഷേപത്തിന് മികച്ച അവസരം നൽകും. ടൂറിസത്തിലൂടെയുള്ള സാമ്പത്തിക വളർച്ചയും സാദ്ധ്യമാക്കും.
ജിസിസി സുപ്രീം കൗൺസിൽ എടുത്തത് ചരിത്രപരമായ തീരുമാനം ആണെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മെദ് അൽ ഖത്തീബ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളെ ആഗോള ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാൻ നടപടി സഹായിക്കും. ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും ഇത് ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post