എറണാകുളം: അങ്കമാലിയിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐക്കാർ ആക്രമിച്ച സംഭവെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. മർദ്ദിച്ചത് നാട്ടുകാരാണെന്നാണ് മന്ത്രി പറയുന്നത്. സംഭവത്തിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നവകേരള യാത്ര സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ട ഉത്തരവാദിത്വം നാട്ടുകാർ ഏറ്റെടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് തടസ്സം സൃഷ്ടിച്ച കോൺഗ്രസുകാരെ മർദ്ദിച്ചത്. അല്ലാതെ ഡിവൈഎഫ്‌ഐക്കാർ അല്ല. നാട്ടുകാരെ നമുക്ക് തടയാൻ കഴിയില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ബസ് പാഞ്ഞുപോകുന്നതിനിടെ അതിന് മുന്നിലേക്ക് എടുത്ത് ചാടാൻ ആയിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. രക്തസാക്ഷിയെ ഉണ്ടാക്കുകയാണ് അവരുടെ ശ്രമം. ബസിന് മുൻപിലേക്ക് ചാടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പിടിച്ച് മാറ്റി. അവരെങ്ങാനും ബസിന് മുൻപിൽ പെട്ടിരുന്നു എങ്കിൽ എന്തായേനെയെന്നും സജി ചെറിയാൻ ചോദിച്ചു.
വികസനം മുരടിച്ച മണ്ഡലമാണ് പറവൂർ. 22 വർഷമായി കാര്യമായി ഒന്നും നടന്നിട്ടില്ല. വി.ഡി സതീശൻ ചെയ്യുന്നത് പോലെ ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ലീഗ് എംഎൽഎമാർ നടത്തിയ വികസന പ്രവർത്തങ്ങൾ ചുരുങ്ങിയത് പത്തെണ്ണം കാണുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post