ന്യൂഡൽഹി: 2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസി ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ മുഖ്യമന്ത്രിയും ടിഎംസി അദ്ധ്യക്ഷയുമായ മമത ബാനർജിയെ വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ ബിജെപി നേതാവ് അഗ്നിമിത്ര പൗൾ. ഇൻഡി സഖ്യത്തിന്റെ നാലാമത്തെ യോഗത്തിൽ വാരണാസി പാർലമെന്റ് മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്കാ വാദ്രയെ സ്ഥാനാർത്ഥിയായി മമതാ ബാനർജി നിർദ്ദേശിച്ചതിന് പിന്നാലെയാണ് അഗ്നിമിത്ര പൗളിന്റെ പ്രതികരണം.
‘കോൺഗ്രസ് നേതാവ് പ്രിയങ്കാ വാദ്രയക്ക് പകരം മത്സരിക്കാൻ മമത ബാനർജിക്ക് ധൈര്യമുണ്ടെങ്കിൽ അത് ചെയ്യണം. നിങ്ങൾക്ക് പ്രധാനമന്ത്രിയാകണം, അല്ലേ?, മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെതിരെ മത്സരിക്കട്ടെ. എത്ര ധൈര്യമുണ്ടെന്ന് നമുക്ക് നോക്കാം’- പൗൾ പറഞ്ഞു.
2019 ൽ, പ്രധാനമന്ത്രി മോദിക്കെതിരെ വാരണാസിയിൽ നിന്ന് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ വലിയ പ്രതിഷേധം നടന്നു. എന്നാൽ, പിന്നീട്, അജയ് റായിയെ മത്സരിപ്പിച്ചതോടെ അത് അസ്തമിക്കുകയായിരുന്നു. അതേസമയം, ഇൻഡി യോഗത്തിന് ശേഷം വാരണാസിയിൽ നിന്നുള്ള പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തതെല്ലാം ഞങ്ങൾക്ക് പങ്ക് വയ്ക്കാൻ കഴിയില്ലെന്നാണ് മമത ബാനർജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
Discussion about this post