ടെൽ അവീവ്: പലസ്തീന്റെ ആഭ്യന്തര കാര്യത്തിൽ മാത്രം ഇടപെടുന്ന ഒരു സംഘടനയല്ല മറിച്ച് ഇസ്ലാമിക് സ്റ്റേറ്റ് പോലെ, അൽ ഖൈദ പോലെ ലോകമാകെ വ്യാപിക്കാനുദ്ദേശിക്കുന്ന ഒരു തീവ്രവാദ സംഘടനയാണ് ഹമാസ് എന്ന് വെളിപ്പെടുത്തി ഇസ്രായേൽ സൈന്യം.
ലോകമെമ്പാടുമുള്ള സാധാരണക്കാരെ ആക്രമിക്കാൻ ഹമാസ് വിദേശത്ത് പ്രവർത്തനം വ്യാപിപ്പിച്ചതായി തെളിയിക്കുന്ന “ഗണ്യമായ” വിവരങ്ങൾ തുടർച്ചയായ രഹസ്യാന്വേഷണ ശ്രമങ്ങളിലൂടെ വെളിപ്പെട്ടതായി മൊസാദും ഇസ്രായേൽ സുരക്ഷാ ഏജൻസിയും ഇസ്രായേൽ പ്രതിരോധ സേനയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ, ജൂത, പാശ്ചാത്യ രാജ്യങ്ങളെ “ഏത് വിലകൊടുത്തും” ആക്രമിക്കാൻ ലക്ഷ്യമിടുന്ന ഇറാന്റെ ആഗോള ഭീകര പ്രവർത്തനത്തിൽ നിന്ന് ഹമാസ് “പ്രചോദനം” നേടിയിരിക്കുകയാണെന്ന് മൊസാദ് പ്രസ്താവനയിൽ വ്യക്തമാക്കി
ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങളുടെ സമഗ്രവും ആഴത്തിലുള്ളതുമായ ചിത്രം, പ്രവർത്തന മേഖലകൾ, ആക്രമണ ലക്ഷ്യങ്ങൾ, പ്രവർത്തനം നടപ്പിലാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ലഭിച്ചതായി ഇസ്രായേൽ സുരക്ഷാ ഏജൻസികൾ പറഞ്ഞു.
ലെബനനിലെ ഹമാസ് കമാൻഡർമാർ മുതൽ ഏറ്റവും ഒടുവിൽ നടന്ന ആക്രമണത്തിൽ ഉൾപ്പെട്ടിരിക്കുന്ന അവസാന ആക്രമണകാരികൾ വരെ ഇതിൽ ഉൾപ്പെടുന്നു. സ്വീഡനിലെ ഇസ്രായേൽ എംബസി ആക്രമിക്കാനുള്ള ഉദ്ദേശ്യം, ആളില്ലാ വിമാനങ്ങൾ ഏറ്റെടുക്കൽ, യൂറോപ്പിലെ ക്രിമിനൽ സംഘടനകളിൽ നിന്നുള്ള സഹായം തുടങ്ങിയ വിവരങ്ങളും ലഭ്യമായിട്ടുണ്ട്
കഴിഞ്ഞ മാസം, ഡാനിഷ്, ജർമ്മൻ അധികാരികൾ യൂറോപ്യൻ മണ്ണിൽ സിവിലിയന്മാരെ ആക്രമിക്കാൻ ഹമാസിന് വേണ്ടി പ്രവർത്തിച്ച ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടു കൂടി, ഇസ്രായേൽ ആദ്യമേ പറയുന്നത് പോലെ ഇത് ഇസ്രയേലിന്റെ മാത്രം യുദ്ധമല്ലാതായി തീർന്നിരിക്കുകയാണ്
Discussion about this post