ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ പാകിസ്താനിൽ സ്‌ഫോടനം. 24 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ പാഷിൻ ജില്ലയിലാണ് സംഭവം. 20 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്.
ഉച്ചയോടെയായിരുന്നു സംഭവം. സ്വതന്ത്ര്യ സ്ഥാനാർത്ഥിയുടെ ഓഫീസിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ഭീകരാക്രമണം ആണ് ഉണ്ടായത് എന്നാണ് സൂചന. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബലൂചിസ്ഥാനിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ വർദ്ധിപ്പിച്ചു.
പരിക്കേറ്റവർ അടുത്തുള്‌ള ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് വിന്യസിച്ചിട്ടുണ്ട്. താലിബാൻ ഭീകരരാണ് സംഭവത്തിന് പിന്നിൽ എന്താണ് സംശയിക്കുന്നത്. താലിബാന് ശക്തമായ സ്വാധീനമുള്ള മേഖലയാണ് ബലൂചിസ്ഥാൻ.
പാകിസ്താനിൽ നാളെയാണ് തിരഞ്ഞെടുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.












