കര്‍ണാടക: സമ്മേളനത്തോട് അനുബന്ധിച്ച് മംഗളൂരുവിൽ ടിപ്പുസുൽത്താന്റെ കൂറ്റൻ കട്ട് ഔട്ട് സ്ഥാപിച്ച് ഡിവൈഎഫ്ഐ. അനുമതി ഇല്ലാതെയാണ് കട്ട്ഔട്ട് സ്ഥാപിച്ചതെന്ന് കാണിച്ച് പോലീസ് ഡിവൈഎഫ്ഐ യ്ക്ക് നോട്ടിസ് നൽകി. ടിപ്പു സുൽത്താന്റെ ആറടി നീളമുള്ള കട്ട് ഔട്ട് ആണ് ഡിവൈഎഫ്ഐ സ്ഥാപിച്ചത്. മംഗളൂരുവിലെ ഹരേകാല ഗ്രാമത്തിൽ ആണ് കട്ട് ഔട്ട്. ഡിവൈഎഫ്ഐ 12-മത് സമ്മേളനത്തോടനുബന്ധിച്ചാണ് കട്ട് ഔട്ട് വച്ചത്.
ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പോലീസ് നോട്ടീസ് നൽകിയത് . ഹരേകാൾ യൂണിറ്റ് പ്രസിഡന്റിനാണ് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. കട്ട് ഔട്ട് ഉടൻ എടുത്തുമാറ്റണമെന്നാണ് നോട്ടിസിൽ നിർദേശം നൽകിയത്.
കോട്ടി ചെന്നയ്യ, ബസവണ്ണ, മഹാത്മാഗാന്ധി, അംബേദ്കർ, കാൾ മാക്സ്, ചെഗുവേര, ഭഗത് സിങ്, റാണി അബ്ബാക്ക, ശ്രീ നാരായണ ഗുരു, സുഭാഷ് ചന്ദ്ര ബോസ്, കുവെംപു തുടങ്ങിയ നേതാക്കന്മാരുടെ ചിത്രങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പതിപ്പിച്ചിട്ടുണ്ട് . ടിപ്പു സുൽത്താന് ഞങ്ങൾ കാവൽ നിൽക്കുമെന്നും, കട്ട് ഔട്ട് നീക്കം ചെയ്യില്ലെന്നുമാണ് ഡിവൈഎഫ്ഐ നൽകുന്ന മറുപടി
Discussion about this post