തിരുവനന്തപുരം: നേമത്ത് വീട്ടിൽ നടന്ന പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച് സംഭവത്തിൽ അക്യുപംഗ്ചർ ചികിത്സകൻ അറസ്റ്റിൽ. വെഞ്ഞാറമ്മൂട് സ്വദേശി ഷിഹാബുദ്ദീനാണ് പിടിയിലായത്. എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ നേമം സ്‌റ്റേഷനിലെത്തിച്ചു.
തിരുവനന്തപുരത്ത് ബീമാപ്പള്ളിക്ക് അടുത്ത് അക്യുപംഗ്ചർ ക്ലിനിക്ക് നടത്തുകയാണ് ഷിഹാബുദ്ദീൻ. ഇയാളുടെ അടുത്ത് നേരത്തെ ഷമീറയെ ചികിത്സക്ക് വിധേയയാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അക്യുപംഗ്ചറിന്റെ മറവിൽ ഇവിടെ വ്യാജ ചികിത്സ നടത്തുന്നുവെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോട്ട് നൽകിയിരുന്നു. എന്നാൽ, ഇതിൽ പോലീസ് നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല.
സംഭവത്തിൽ യുവതിയുടെ ഭർത്താവ് നയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നയാസിന്റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവ സമയത്ത് യുവതിയുടെ കൂടെയുണ്ടായിരുന്നത്. ആദ്യ ഭാര്യയിലൈ മകൾ അക്യുപംഗ്ചർ വിദ്യാർത്ഥിയായിരുന്നു. ഇവരാണ് യുവതിയുടെ പ്രസവം അക്യുപംഗ്ചറിലൂടെ എടുത്തത്. വിദഗ്ദ ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്.
6
Discussion about this post