തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ച് മാത്യ കുഴൽനാടൻ . മാസപ്പടിയിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. കരിമണൽ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്കായും അവർ പ്രമോട്ട് ചെയ്യുന്ന കെആർഎംഇഎൽ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടൽ നടത്തിയത് മുഖ്യമന്ത്രിയാണ്. ഇതിലെ പണത്തിന്റെ ഏറിയ പങ്കും കൈപറ്റിയത് മുഖ്യമന്ത്രിയാണെന്ന് കുഴൽനാടൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലിൽ നിർത്തുന്നതെന്നും മാത്യുകുഴൽനാടൻ ചോദിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിഎംആറിലിനെ സഹായിക്കാൻ മുഖ്യമന്ത്രി ഇടപെട്ടതിന്റെ തെളിവ് പുറത്ത് വിട്ടിട്ടും പിണറായിയുടെ ഇടപടലുകളിൽ സർക്കാരോ സിപിഎമ്മോ മറുപടി നൽകിയിട്ടില്ല. താൻ ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ല എന്നും കുഴൽ നാടൻ ആരോപിച്ചു. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നിസാരവിലയ്ക്ക് പിണറായി സർക്കാർ കമ്പനിക്ക് നൽകിയത്. 53 ലക്ഷം ടൺ മണൽ അവിടെനിന്ന് നീക്കി എന്നാണ് സമര സമിതി പറയുന്നത്. മുഖ്യമന്ത്രി മുൻകൈ എടുത്താണ് തോട്ടപ്പള്ളിയിൽനിന്ന് മണൽ നൽകാൻ തീരുമാനിച്ചത്. .തോട്ടപ്പള്ളിയിൽ 40,000 കോടിയുടെ മണൽ ഖനനം ചെയ്തു. സിഎംആർഎല്ലിന് അനുകൂലമായാണ് ഖനനം ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് സർക്കാർ 2004ൽ കമ്പനിക്ക് കരിമണൽ ഖനത്തിനുള്ള കരാർ റദ്ദാക്കിയിരുന്നു. വിഎസ് സർക്കാരും സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുവാദം നൽകിയിരുന്നില്ല. ഉമ്മൻചാണ്ടി സർക്കാരും ആ നയം പിന്തുടർന്നു. എന്നാൽ കരാർ റദ്ദാക്കാൻ പിണറായി സർക്കാർ കഠിനമായി പരിശ്രമിച്ചു അത് എന്തിനാണെന്ന് സിപിഎമ്മോ മുഖ്യമന്ത്രിയോ ഇതുവരെ മറുപടി നൽകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post