വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്‌ഐ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഒരു എസ്എഫ് ഐ നേതാവ് കൂടി അറസ്റ്റിൽ. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അരുണാണ് അറസ്റ്റിലായത്. പോലീസിന് മുൻപാകെ അരുൺ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായ എസ്എഫ്‌ഐക്കാരുടെ എണ്ണം ഏഴായി.
സംഭവത്തിൽ അരുണിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിക്കാൻ നേതൃത്വം നൽകിയത് അരുണാണ്. കോളേജിലെ റാഗിംഗ് വിരുദ്ധ കമ്മിറ്റിയിൽ ഉൾപ്പെട്ടയാളാണ് മാനന്തവാടി സ്വദേശിയായ അരുൺ.
സിദ്ധാർത്ഥിന്റെ കൊലപാതകത്തിന് പിന്നാലെ സസ്‌പെൻഡ് ചെയ്ത 12 പേരിൽ ഒരാളാണ് അരുൺ. ഇയാൾക്കൊപ്പം മർദ്ദനത്തിന് നേതൃത്വം നൽകിയ അഭിലാഷും പോലീസിന് മുൻപിൽ കീഴടങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇനി കേസിൽ 10 പേരാണ് പിടിയിലാകാനുള്ളത്. ഇവർക്കായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post