തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ സീറ്റ് സംബന്ധിച്ചകാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് ശശി തരൂർ എംപി. ഒന്നിൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിൽ രാഹുൽ നിൽക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. വയനാട്ടിൽ രാഹുൽ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല. അങ്ങനെയെങ്കിൽ കോൺഗ്രസിനെതിരെ മത്സരിക്കാൻ സിപിഐ തയ്യാറാവരുത്. രാഹുൽ ഗാന്ധിയുടെ സീറ്റിൽ തീരുമാനം ആയിട്ടില്ല. രണ്ട് സീറ്റുകളിൽ മത്സരിക്കാനാണ് സാദ്ധ്യത. ഇതിനായി അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
ലോക്്‌സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറിയും രാഹുൽ വയനാട്ടിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. വയനാട് അല്ലാതെ രാഹുലിന് മറ്റൊരു സുരക്ഷിത മണ്ഡലം ഇല്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടിൽ തന്നെ വീണ്ടും രാഹുൽ മത്സരിക്കാനൊരുങ്ങുന്നത്. അമേഠിയിലും രാഹുൽ മത്സരിച്ചേക്കുമെന്നാണ് സൂചന.
Discussion about this post