വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ മൃതപ്രായനായത് മുഖ്യപ്രതിയുടെ ക്രൂരതകൊണ്ടെന്ന് പോലീസ്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുനേടിയ മുഖ്യപ്രതി സിൻജോ സോണിന്റെ ക്രൂരതയാണ് പ്രധാന കാരണം.
സിദ്ധാർഥനെ ആൾക്കൂട്ടവിചാരണ നടത്തുന്നതിനിടെ ചവിട്ടി താഴെയിട്ടതും വയറിനുമുകളിൽ തള്ളവിരൽപ്രയോഗം നടത്തിയതുമെല്ലാം സിൻജോയാണ്. കൂടാതെ, ഒട്ടേറെത്തവണ അടിക്കുകയും മറ്റുള്ളവരെക്കൊണ്ട് നിർബന്ധിച്ച് അടിപ്പിക്കുകയുംചെയ്തു. പോരാഞ്ഞ് സിദ്ധാർഥന്റെ കണ്ഠനാളം കൈവിരലുകൾവെച്ച് അമർത്തിപ്പിടിച്ചു. ഇതോടെയാണ് സിദ്ധാർഥൻ വെള്ളംകൊടുത്തിട്ടുപോലും ഇറക്കാൻ കഴിയാത്ത അവസ്ഥയിലായതെന്നാണ് വിദ്യാർത്ഥികൾ പോലീസിന് മൊഴിനൽകിയത്.
ആൾക്കൂട്ടവിചാരണ നടത്താനുള്ള പ്ലാനും സിൻജോയുടേതായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ തലയുണ്ടാവില്ലെന്ന് സിൻജോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്.
Discussion about this post