തിരുവന്തപുരം: പദ്മജ വേണുഗോപാലിന് ഉജ്ജ്വല സ്വീകരണം നൽകി ബിജെപി പ്രവർത്തകർ. തിരുവനന്തപുരം വിമാനത്താവളത്തിലാണ് വൻ വരവേപ്പ് നൽകിയത്. ബിജെപി സംസ്ഥാന കാര്യാലയത്തിലും പത്മജയ്ക്ക് ഗംഭീര സ്വീകരണം ലഭിച്ചു. പത്മജയെ സ്വീകരിക്കാൻ ബിജെപി സംസ്ഥാന നേതാക്കളായ കെ സുരേന്ദ്രൻ, വി മുരളീധരൻ എന്നിവരടക്കം എത്തിയിരുന്നു.
സ്വീകരണത്തിന് ശേഷം ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന പത്ര സമ്മേളനത്തിൽ കെ.സുരേന്ദ്രൻ , വി.മുരളീധരൻ , രാജീവ് ചന്ദ്രശേഖർ കുമ്മനം രാജശേഖരൻ , പികെ.കൃഷ്ണദാസ് ,അഡ്വ: ജോർജ് കുര്യൻ , തുടങ്ങിയവർ പങ്കെടുത്തു. നേതൃപാടവമുള്ള നേതാവിന് കീഴിൽ പ്രവർത്തിക്കുകയാണ് ഏതൊരു പ്രവർത്തകന്റെയും ആഗ്രഹം അതിനുള്ള അവസരം എന്തുകൊണ്ടും ലഭിക്കുന്നത് ബിജെപിയിലാണ്. എല്ലാ ജാതി മതക്കാരും ബിജെപിയെ ഒരേ പോലെയാണ് കാണുന്നത് എന്ന് പദ്മജ പത്ര സമ്മേളനത്തിൽ പറഞ്ഞു.
സ്വന്തം മണ്ഡലത്തിൽ പോലും പ്രവർത്തിക്കാനാകാത്ത സാഹചര്യം ഉണ്ടാക്കി. താൻ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല. അളമുട്ടിയാൽ ചേരയും കടിക്കും. താൻ പാമ്പൊന്നുമല്ല വെറും ചേരയാണ്, പക്ഷേ ചേര കടിച്ചാൽ മതിയല്ലോ അത്താഴം മുടങ്ങാനെന്നും പത്മജ പറഞ്ഞു. ഇന്നലെയാണ് പദ്മജ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവദേക്കറാണ് അംഗത്വം നൽകിയത്.
Discussion about this post