Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സംഗീതം ഹറാമാണത്രേ; സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ച് താലിബാനെ വെല്ലുവിളിക്കുന്ന അഫ്ഗാനിലെ സഹോദരിമാർ

by Brave India Desk
Mar 15, 2024, 07:38 pm IST
in International
Share on Facebook
Tweet
WhatsAppTelegram

കാബൂൾ; ഒരു പെണ്ണായി ജനിക്കേണ്ടായിരുന്നു എന്ന് തോന്നുന്ന നിമിഷങ്ങൾ ഒട്ടുമിക്ക സ്ത്രീകൾക്കും ഒരിക്കലെങ്കിലും തോന്നിക്കാണും. എന്നാൽ ജനിക്കുകയേ വേണ്ടായിരുന്നുവെന്ന് ഓരോ നിമിഷവും തോന്നിപ്പിക്കുന്ന ജീവിതങ്ങൾ നയിക്കുന്നവരാണ് അഫ്ഗാനിലെ സ്ത്രീകൾ. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിലേറിയതോടെ അവസാന വെളിച്ചവും നഷ്ടപ്പെട്ടുവെന്ന് ദുഃഖത്തോടെ മനസിലാക്കിയവർ. അക്കൂട്ടത്തിൽ കാബൂളിലെ രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു.

മതത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽപ്പെട്ട് സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് കണ്ട് നിൽക്കാൽ അവർക്കായില്ല. ആൾബലമോ ആയുധബലമോ ഇല്ലാതിരുന്ന അവർ തങ്ങൾക്ക് ജന്മസിദ്ധമായി ലഭിച്ച കഴിവ് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു.

Stories you may like

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

സംഗീതം ഹറാമായിരുന്ന, ആ നാട്ടിൽ സംഗീതം തന്നെ അവർ ആയുധമാക്കി. സോഷ്യൽ മീഡിയയിൽ ലാസ്റ്റ് ടോർച്ച് എന്ന പേരിൽ ഒരു സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ചു. ഞങ്ങൾ ഗാനങ്ങൾ ആലപിക്കാൻ പോകുന്നു. പക്ഷേ അത് ഞങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തിയേക്കാം എന്ന് സഹോദരിമാരിൽ ഒരാൾ ഗാനം ആലപിക്കും മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ ഏറ്റെടുത്ത് ദിവസങ്ങൾക്ക് ശേഷം ആദ്യ ഗാനം പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും അത് ലോകം മുഴുവൻ പടർന്ന് പിടിച്ചു. സംഗീതത്തിന്റെ യാതൊരു പശ്ചാത്തലവുമില്ലാതെ അഫ്ഗാനിസ്ഥാന്റെ ഏതോ കോണിൽ ബുർഖക്കുള്ളിൽ മറഞ്ഞിരുന്ന് അവർ പാടുന്ന പാട്ടുകൾ ലോകം ഏറ്റെടുത്തു. ഞങ്ങളുടെ പോരാട്ടം താലിബാന്റെ പതാകയ്ക്ക് കീഴിൽ താലിബാനെതിരെ ആരംഭിച്ചു. താലിബാൻ അധികാരത്തിലേറും മുൻപ് പേനെയെടുത്ത് ഒരു കവിത പോലും എഴുതാത്തവളായിരുന്നു ഞാൻ.. എന്നാലിന്ന്… !! സഹോദരിമാരിലൊരാൾ പറഞ്ഞു നിർത്തുന്നു.

അധികാരത്തിലേറി 20 ദിവസത്തിനുള്ളിൽ താലിബാൻ തങ്ങളുടെ തനിനിറം പുറത്തെടുത്തു. ശരീഅത്ത് നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള സൂത്രപ്പണികൾ ചെയ്ത് തുടങ്ങി. ചെറുത്തുനിൽക്കാൻ സ്ത്രീകളടക്കം തെരുവിലിറങ്ങിയെങ്കിലും  അടിച്ചമർത്തലായിരുന്നു ഫലം. തങ്ങളുടെ പ്രതീക്ഷയുടെ അവസാന വെളിച്ചമായിരുന്നുവെന്ന് ഈ സംഭവം ഓർത്തെടുത്ത് രണ്ടാമത്തെ സഹോദരി പറയുന്നു.

അത് കൊണ്ടാണ് ഗാനങ്ങളിലൂടെയുള്ള തങ്ങളുടെ ചെറുത്തുനിൽപ്പിനെ ലാസ്റ്റ് ടോർച്ച് എന്ന് വിളിക്കാൻ തീരുമാനിച്ചത്. മറ്റെങ്ങോട്ടും രക്ഷയില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം വീട്ടിലിരുന്ന് ഈ ബുർഖയ്ക്കുള്ളിൽ മറഞ്ഞിരുന്ന് പ്രതിഷേധിക്കാൻ ആരംഭിച്ചു. ആദ്യഗാനം പോലെ പിന്നീടുള്ള എല്ലാം ഗാനങ്ങളും നീല ബുർഖയ്ക്കുള്ളിലിരുന്നാണ് അവർ ആലപിച്ചത്.

അവർ ആലപിച്ച കവിതകളിലൊന്ന് അന്തരിച്ച നാദിയ അഞ്ജുമാന്റെ കവിതയായിരുന്നു. 1996 ലെ ആദ്യ താലിബാൻ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച പെൺ കവിത. എന്റെ വായിൽ വിഷം നിറയുമ്പോൾ ഞാൻ എങ്ങനെ തേനിനെ കുറിച്ച് സംസാരിക്കും? അയ്യോ എന്റെ വായ ക്രൂരമായ മുഷ്ടി കൊണ്ട് തകർക്കപ്പെടുന്നു. ഓ ഞാൻ കൂട് തകർക്കുന്ന ദിവസത്തിൽ ഈ ഒറ്റപ്പെടലിൽ നിന്ന് മോചിതരായി സന്തോഷത്തോടെ പാടുക.. എന്നായിരുന്നു ആ കവിത ആരംഭിക്കുന്നത്.

ഗായകരായ ഈ സഹോദരിമാർ തങ്ങളുടെ ബുർഖയെ ഒരു മൊബൈൽ കേജ് ആയി ആണ് കണക്കാക്കുന്നത്. ഏഴ് ഗാനങ്ങൾ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂവെങ്കിലും അതിലൂടെ അവർ ലോകത്തോട് സംസാരിച്ചു. ആദ്യം മറ്റ് എഴുത്തുകാരുടെ പാട്ടുകളാണ് ഉപയോഗിച്ചിരുന്നുവെങ്കിൽ പിന്നീട് തങ്ങളുടെ യാതനകൾ ആ വരികളാൽ വിശദീകരിക്കാനാവാതെ വന്നു. അന്ന് മുതലാണ് ബുർഖയ്ക്കുള്ളിൽ മറഞ്ഞിരുന്ന് അവർ കവിതകൾ എഴുതാനും ആരംഭിച്ചത്.

സ്ത്രീകളുടെ ദൈംദിനജീവിതത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്രൂര നിബന്ധനകൾ, പ്രതിഷേധിക്കുന്നവരെ തടവിലാക്കുന്നത്, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയെല്ലാം അവരുടെ ഗാനങ്ങളാകുന്നു.  സംഗീതത്തെ പോലും താലിബാൻ നിരോധിച്ചതോടെ കാര്യങ്ങൾ കൂടുതൽ കടുപ്പമായി. താലിബാന്റെ തോക്കിൻമുന സ്വപ്‌നം കണ്ടായി പിന്നീടവരുടെ ഉറക്കം. കാലചക്രം പിന്നെയും കറങ്ങി. എന്തായാലും ആ സഹോദരിമാർ പുതിയ പാട്ടുകളുടെ പണിപ്പുരയിലാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ. “ഞങ്ങളുടെ ശബ്ദം നിശബ്ദമാകില്ല, ഞങ്ങൾ തളർന്നിട്ടില്ല”. പോരാട്ടത്തിന്റെ തുടക്കം മാത്രമാണിതെന്ന് അവർ പറഞ്ഞ് നിർത്തുന്നു.”

Tags: afgan2 burqa-clad sisters in Afghanistan
Share13
Tweet
SendShare

Latest stories from this section

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

മോദിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ; വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ പങ്കാളിത്തത്തിന് ധാരണ

മോദിയുമായി കൂടിക്കാഴ്ച നടത്തി അബുദാബി കിരീടാവകാശി ; വ്യാപാരത്തിലും നിക്ഷേപത്തിലും പുതിയ പങ്കാളിത്തത്തിന് ധാരണ

റെയർ എർത്ത് മാഗ്നറ്റ്: ഇന്ത്യയ്ക്ക് പ്രത്യേക പരിഗണനയുമായി ചൈന:യുഎസിന് നൽകരുതെന്ന് നിബന്ധന

വ്യോമപാത വീണ്ടും തുറക്കുന്നു ; ഗുവാങ്ഷൂ-ന്യൂഡൽഹി വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് ഇന്ത്യയും ചൈനയും

Latest News

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് ; പുരാതനമായ സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനം

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് ; പുരാതനമായ സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനം

വേർപാടിന്റെ ആഴക്കടലിലും അപരന് വെളിച്ചമായി രാഹുൽ; 7 പേർക്ക് പുതുജീവനേകി യുവസൈനികന്റെ യാത്രയയപ്പ്

വേർപാടിന്റെ ആഴക്കടലിലും അപരന് വെളിച്ചമായി രാഹുൽ; 7 പേർക്ക് പുതുജീവനേകി യുവസൈനികന്റെ യാത്രയയപ്പ്

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

ലോകം കാത്തിരുന്ന ചിത്രം പോസ്റ്റ് ചെയ്ത് മോദി ; റഷ്യൻ, ചൈനീസ് പ്രസിഡണ്ടുമാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ പ്രധാനമന്ത്രി

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

സൈമണ്ട്സിന്റെ ബാറ്റിൽ നിന്ന് പിറന്ന ആ വിചിത്ര എട്ട് റൺസ്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ അപൂർവ്വ നിമിഷം

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

ന്യൂഡൽഹി പ്രഖ്യാപനം 2026′ ഐക്യകണ്ഠേന പാസാക്കി ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യയ്ക്ക് നയതന്ത്ര വിജയം

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

അന്ന് സ്റ്റീവ് സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയത് ലൈവ് ഫീഡ് കാണാൻ; ബോർഡർ-ഗാവസ്കർ ട്രോഫി വിവാദത്തിൽ വെളിപ്പെടുത്തലുമായി ചേതേശ്വർ പൂജാര

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies