Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സംഗീതം ഹറാമാണത്രേ; സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ച് താലിബാനെ വെല്ലുവിളിക്കുന്ന അഫ്ഗാനിലെ സഹോദരിമാർ

by Brave India Desk
Mar 15, 2024, 07:38 pm IST
in International
Share on Facebook
Tweet
WhatsAppTelegram

കാബൂൾ; ഒരു പെണ്ണായി ജനിക്കേണ്ടായിരുന്നു എന്ന് തോന്നുന്ന നിമിഷങ്ങൾ ഒട്ടുമിക്ക സ്ത്രീകൾക്കും ഒരിക്കലെങ്കിലും തോന്നിക്കാണും. എന്നാൽ ജനിക്കുകയേ വേണ്ടായിരുന്നുവെന്ന് ഓരോ നിമിഷവും തോന്നിപ്പിക്കുന്ന ജീവിതങ്ങൾ നയിക്കുന്നവരാണ് അഫ്ഗാനിലെ സ്ത്രീകൾ. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിലേറിയതോടെ അവസാന വെളിച്ചവും നഷ്ടപ്പെട്ടുവെന്ന് ദുഃഖത്തോടെ മനസിലാക്കിയവർ. അക്കൂട്ടത്തിൽ കാബൂളിലെ രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു.

മതത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽപ്പെട്ട് സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് കണ്ട് നിൽക്കാൽ അവർക്കായില്ല. ആൾബലമോ ആയുധബലമോ ഇല്ലാതിരുന്ന അവർ തങ്ങൾക്ക് ജന്മസിദ്ധമായി ലഭിച്ച കഴിവ് ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു.

Stories you may like

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

സംഗീതം ഹറാമായിരുന്ന, ആ നാട്ടിൽ സംഗീതം തന്നെ അവർ ആയുധമാക്കി. സോഷ്യൽ മീഡിയയിൽ ലാസ്റ്റ് ടോർച്ച് എന്ന പേരിൽ ഒരു സംഗീത പ്രസ്ഥാനം തന്നെ ആരംഭിച്ചു. ഞങ്ങൾ ഗാനങ്ങൾ ആലപിക്കാൻ പോകുന്നു. പക്ഷേ അത് ഞങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തിയേക്കാം എന്ന് സഹോദരിമാരിൽ ഒരാൾ ഗാനം ആലപിക്കും മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ ഏറ്റെടുത്ത് ദിവസങ്ങൾക്ക് ശേഷം ആദ്യ ഗാനം പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും അത് ലോകം മുഴുവൻ പടർന്ന് പിടിച്ചു. സംഗീതത്തിന്റെ യാതൊരു പശ്ചാത്തലവുമില്ലാതെ അഫ്ഗാനിസ്ഥാന്റെ ഏതോ കോണിൽ ബുർഖക്കുള്ളിൽ മറഞ്ഞിരുന്ന് അവർ പാടുന്ന പാട്ടുകൾ ലോകം ഏറ്റെടുത്തു. ഞങ്ങളുടെ പോരാട്ടം താലിബാന്റെ പതാകയ്ക്ക് കീഴിൽ താലിബാനെതിരെ ആരംഭിച്ചു. താലിബാൻ അധികാരത്തിലേറും മുൻപ് പേനെയെടുത്ത് ഒരു കവിത പോലും എഴുതാത്തവളായിരുന്നു ഞാൻ.. എന്നാലിന്ന്… !! സഹോദരിമാരിലൊരാൾ പറഞ്ഞു നിർത്തുന്നു.

അധികാരത്തിലേറി 20 ദിവസത്തിനുള്ളിൽ താലിബാൻ തങ്ങളുടെ തനിനിറം പുറത്തെടുത്തു. ശരീഅത്ത് നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള സൂത്രപ്പണികൾ ചെയ്ത് തുടങ്ങി. ചെറുത്തുനിൽക്കാൻ സ്ത്രീകളടക്കം തെരുവിലിറങ്ങിയെങ്കിലും  അടിച്ചമർത്തലായിരുന്നു ഫലം. തങ്ങളുടെ പ്രതീക്ഷയുടെ അവസാന വെളിച്ചമായിരുന്നുവെന്ന് ഈ സംഭവം ഓർത്തെടുത്ത് രണ്ടാമത്തെ സഹോദരി പറയുന്നു.

അത് കൊണ്ടാണ് ഗാനങ്ങളിലൂടെയുള്ള തങ്ങളുടെ ചെറുത്തുനിൽപ്പിനെ ലാസ്റ്റ് ടോർച്ച് എന്ന് വിളിക്കാൻ തീരുമാനിച്ചത്. മറ്റെങ്ങോട്ടും രക്ഷയില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം വീട്ടിലിരുന്ന് ഈ ബുർഖയ്ക്കുള്ളിൽ മറഞ്ഞിരുന്ന് പ്രതിഷേധിക്കാൻ ആരംഭിച്ചു. ആദ്യഗാനം പോലെ പിന്നീടുള്ള എല്ലാം ഗാനങ്ങളും നീല ബുർഖയ്ക്കുള്ളിലിരുന്നാണ് അവർ ആലപിച്ചത്.

അവർ ആലപിച്ച കവിതകളിലൊന്ന് അന്തരിച്ച നാദിയ അഞ്ജുമാന്റെ കവിതയായിരുന്നു. 1996 ലെ ആദ്യ താലിബാൻ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ച പെൺ കവിത. എന്റെ വായിൽ വിഷം നിറയുമ്പോൾ ഞാൻ എങ്ങനെ തേനിനെ കുറിച്ച് സംസാരിക്കും? അയ്യോ എന്റെ വായ ക്രൂരമായ മുഷ്ടി കൊണ്ട് തകർക്കപ്പെടുന്നു. ഓ ഞാൻ കൂട് തകർക്കുന്ന ദിവസത്തിൽ ഈ ഒറ്റപ്പെടലിൽ നിന്ന് മോചിതരായി സന്തോഷത്തോടെ പാടുക.. എന്നായിരുന്നു ആ കവിത ആരംഭിക്കുന്നത്.

ഗായകരായ ഈ സഹോദരിമാർ തങ്ങളുടെ ബുർഖയെ ഒരു മൊബൈൽ കേജ് ആയി ആണ് കണക്കാക്കുന്നത്. ഏഴ് ഗാനങ്ങൾ മാത്രമേ പുറത്തിറക്കിയിട്ടുള്ളൂവെങ്കിലും അതിലൂടെ അവർ ലോകത്തോട് സംസാരിച്ചു. ആദ്യം മറ്റ് എഴുത്തുകാരുടെ പാട്ടുകളാണ് ഉപയോഗിച്ചിരുന്നുവെങ്കിൽ പിന്നീട് തങ്ങളുടെ യാതനകൾ ആ വരികളാൽ വിശദീകരിക്കാനാവാതെ വന്നു. അന്ന് മുതലാണ് ബുർഖയ്ക്കുള്ളിൽ മറഞ്ഞിരുന്ന് അവർ കവിതകൾ എഴുതാനും ആരംഭിച്ചത്.

സ്ത്രീകളുടെ ദൈംദിനജീവിതത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്രൂര നിബന്ധനകൾ, പ്രതിഷേധിക്കുന്നവരെ തടവിലാക്കുന്നത്, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയെല്ലാം അവരുടെ ഗാനങ്ങളാകുന്നു.  സംഗീതത്തെ പോലും താലിബാൻ നിരോധിച്ചതോടെ കാര്യങ്ങൾ കൂടുതൽ കടുപ്പമായി. താലിബാന്റെ തോക്കിൻമുന സ്വപ്‌നം കണ്ടായി പിന്നീടവരുടെ ഉറക്കം. കാലചക്രം പിന്നെയും കറങ്ങി. എന്തായാലും ആ സഹോദരിമാർ പുതിയ പാട്ടുകളുടെ പണിപ്പുരയിലാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ. “ഞങ്ങളുടെ ശബ്ദം നിശബ്ദമാകില്ല, ഞങ്ങൾ തളർന്നിട്ടില്ല”. പോരാട്ടത്തിന്റെ തുടക്കം മാത്രമാണിതെന്ന് അവർ പറഞ്ഞ് നിർത്തുന്നു.”

Tags: 2 burqa-clad sisters in Afghanistanafgan
Share13
Tweet
SendShare

Latest stories from this section

മെയ്ഡ് ഇൻ ചൈന ചതിച്ചു ; ബംഗ്ലാദേശിൽ പരിശീലനത്തിനിടെ ചൈനീസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു

മെയ്ഡ് ഇൻ ചൈന ചതിച്ചു ; ബംഗ്ലാദേശിൽ പരിശീലനത്തിനിടെ ചൈനീസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

യുഎസ്-ഇറാൻ മധ്യസ്ഥത ശ്രമങ്ങളിൽ നിന്ന് പിന്മാറി പാകിസ്ഥാൻ ; സംഘർഷം മൂലം രാജ്യത്ത് കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതായി വെളിപ്പെടുത്തൽ

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

ഓപ്പറേഷൻ സിന്ദൂറിൽ പാഠം പഠിച്ചില്ല ; വീണ്ടും ചൈനയുടെ വ്യോമപ്രതിരോധ സംവിധാനം വാങ്ങി പാകിസ്താൻ; ബ്രഹ്മോസിനെ തടയില്ലെന്ന് നിരീക്ഷണം

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

Latest News

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്താനെ വിറപ്പിച്ച് ബിഎൽഎ; ഏഴ് ദിവസത്തിനിടെ 52 സൈനികരെ വധിച്ചതായി അവകാശവാദം, വൻ ആക്രമണ പരമ്പര

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies