കണ്ണൂർ:പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വി.ഡി.സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ജയരാജൻ ആരോപിച്ചു. അശ്ലീല വിഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണ്. സതീശന്റെ നിലവാരത്തിലേക്കു താഴാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.അശ്ലീല വീഡിയോയും ഫേക്ക് ഫോട്ടോയും നിർമിക്കുന്നു, സ്ത്രീകളെ അപമാനിക്കുന്നു, ഇതാണ് പ്രതിപക്ഷ നേതാവിൻറെ രാഷ്ട്രീയ പ്രവർത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്റെ ഭാര്യയുടെ തലവെട്ടി സ്വപ്ന സുരേഷിന്റെ തലവച്ച് പ്രചരിപ്പിച്ചത് വിഡി സതീശനാണ്. കഴിഞ്ഞ ദിവസം എൻറെ ഭാര്യയുടെ തല വെട്ടിമാറ്റി ഫോട്ടോവച്ച് വീണ്ടും പ്രചരിപ്പിച്ചു. ഇതാണ് സതീശന്റെ രാഷ്ട്രീയം. ഈ വൃത്തികെട്ട രാഷ്ട്രീയം കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോ. പുതിയ ഫോട്ടോ പ്രചരിക്കുന്നതിൽ തന്റെ ഭാര്യ പോലീസിൽ പരാതി നൽകി. ഇങ്ങനെ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടായത് കേരളത്തിൻറെ കഷ്ടകാലമാണെന്നും അദ്ദേഹം വിമർശിച്ചു. വൈദേകത്തിൽ ഭാര്യക്കുള്ള ഓഹരി വിൽക്കുമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. വാങ്ങാൻ ആളുവന്നാൽ ഭാര്യയുടെ ഓഹരി വിൽക്കുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. അടിയുറച്ച കമ്യൂണിസ്റ്റുകാരനായ തന്നെ കളങ്കപ്പെടുത്താൻ അനുവദിക്കില്ല. അതിനാലാണ് ഓഹരി വിൽക്കുന്നതെന്നും ജയരാജൻ പറഞ്ഞു
Discussion about this post