മലപ്പുറം: കാളികാവിൽ രണ്ടരവയസുകാരിയ്ക്ക് നേരെ പിതാവിന്റെ ക്രൂരമർദ്ദനം.കാളികാവിൽ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മർദിച്ചുകൊന്നത് ഒരാഴ്ച മുൻപാണ്. ഇതിന് പിന്നാലെയാണ് കൈക്കുഞ്ഞിനോടുള്ള മറ്റൊരു ക്രൂരത പുറത്ത് വരുന്നത്.
അമ്മയുടെ പരാതിയിൽ പിതാവ് ജുനൈദിനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ട്. ജുനൈദിനെ ചോദ്യം ചെയ്തു വരികയാണ്. പിതാവിന്റെ പശ്ചാത്തലം അടക്കം സംശയുമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിച്ചു വരികയാണെന്നുമാണ് പോലീസ് പറയുന്നത്.കുട്ടിയുടെ തലയിലും മുഖത്തും പരിക്കുകളുണ്ട്. ജുനൈദിനു ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം കാളികാവിൽ രണ്ടരവയസുകാരി ഫാത്തിമ നസ്രിൻ മരിച്ചത് മർദ്ദനത്തെ തുടർന്നെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയിൽ രക്തം കട്ടപിടിച്ചതായും വാരിയെല്ല് പൊട്ടിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം പോലീസ് നടത്തും. രണ്ടരവയസുകാരിയുടെ മരണത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും പിതാവ് മുഹമ്മദ് ഫയിസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു
Discussion about this post