Wednesday, June 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

തമിഴ്നാട്ടിൽ കച്ചത്തീവ് വിഷയം ആളിക്കത്തുന്നു; കോൺഗ്രസിന്റെ പിടിപ്പുകേട് ഉയർത്തിക്കാട്ടി ബിജെപി

by Brave India Desk
Apr 2, 2024, 02:07 pm IST
in Special, Article
Share on FacebookTweetWhatsAppTelegram

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ ചൂടേറിയ ചർച്ചാ വിഷയമാകുകയാണ് കച്ചത്തീവ് (Katchatheevu). തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് നിസാരമായി കൈമാറിയ കോൺഗ്രസിന്റെ (Congress) നിലപാടിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) കഴിഞ്ഞ ദിവസം ശക്തമായ ഭാഷയിൽ രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് കച്ചത്തീവ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്.

ഇന്ത്യയുടെ ഭാഗമായിരുന്ന കച്ചത്തീവ് ദ്വീപ് 1974ലാണ് അന്നത്തെ ഇന്ദിരാ ഗാന്ധി (Indira Gandhi) സർക്കാർ ശ്രീലങ്കയ്ക്ക് വിട്ടുനൽകിയത്. തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് (K Annamalai) ലഭിച്ച വിവരാവകാശ മറുപടി ആധാരമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിന്റെ ഇരട്ടത്താപ്പ് വെളിച്ചത്ത് കൊണ്ടുവന്നത്.

Stories you may like

സഹായം ചോദിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ന് ലോകശക്തികൾ ഭാരതത്തിന് പിന്നാലെ; മോദിയുടെ നയതന്ത്ര നീക്കങ്ങളിൽ വിറളിപൂണ്ട് രാജ്യത്തെ പ്രതിപക്ഷം

ഇന്ഡ്യ സഖ്യം തകർച്ചയിലേക്ക്: ബംഗാൾ നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുന്നു

എന്താണ് കച്ചത്തീവ് വിഷയം? പാക് കടലിടുക്കിൽ സ്ഥിതി ചെയ്യുന്ന ദ്വീപിന്റെ ചരിത്രം എന്താണ്? നമുക്ക് വിശദമായി നോക്കാം.

നിലവിൽ ശ്രീലങ്കയുടെ ഭാഗമായ ജനവാസമില്ലാത്ത ദ്വീപാണ് കച്ചത്തീവ്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ പാക് കടലിടുക്കിലാണ് 115 ഹെക്ടർ വിസ്തൃതിയിലുള്ള തന്ത്രപ്രധാനമായ ഈ ദ്വീപ്. പാറയും കുറ്റിക്കാടുകളും മണലുമാണ് കച്ചത്തീവിന്റെ ഭൂരിഭാഗവും. രാമനാഥപുരം രാജാവിന്‍റെ അധീനതയിലായിരുന്ന കച്ചത്തീവ്, പിന്നീട് ബ്രിട്ടീഷ് ഭരണത്തിൽ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി.

ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്ന കച്ചത്തീവിന് വേണ്ടി 1956ലാണ് ശ്രീലങ്കൻ സർക്കാർ ആദ്യമായി അവകാശവാദം ഉന്നയിക്കുന്നത്. ശ്രീലങ്ക അന്ന് സിലോൺ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രാചീന കാലം മുതൽ കച്ചത്തീവ് ലങ്കയുടെ ഭാഗമായിരുന്നുവെന്ന വാദം അവർ മുന്നോട്ടുവെച്ചു. 1960കളുടെ അവസാനത്തോടെ ദ്വീപിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായി.

കച്ചത്തീവിനായി ഇന്ത്യയും ശ്രീലങ്കയും നിരവധി തവണ ചർച്ചകളിൽ ഏർപ്പെട്ടു. ഒടുവിൽ ലങ്കയുടെ സമ്മർദ്ദത്തിന് മുന്നിൽ അന്നത്തെ ഇന്ദിരാ ഗാന്ധി സർക്കാർ വഴങ്ങുകയായിരുന്നു. 1974 ജൂലൈ 28ന് ഇന്ദിരാ ഗാന്ധിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെയും കരാറിൽ ഒപ്പുവെച്ചു. ഇതിനെ തുടർന്നാണ് ഏറെ തന്ത്രപ്രധാനമായ കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമാകുന്നത്.

കച്ചത്തീവ് ശ്രീലങ്കയിൽ നിന്ന് വീണ്ടെടുക്കണമെന്ന ആവശ്യം വർഷങ്ങളായി തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ശക്തമാണ്. ദ്വീപിന് സമീപത്ത് വെച്ച് തമിഴ് മത്സ്യത്തൊഴിലാളികൾ പലപ്പോഴും ശ്രീലങ്കൻ നാവിക സേനയുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടെ തമിഴ്നാട്ടിൽ നിന്നുള്ള 6000ത്തിലധികം മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്ക തടവിലാക്കിയത്.

 

കച്ചത്തീവ് ദ്വീപ്

2013ൽ അന്നത്തെ തമിഴ്നാടും മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന ജയലളിത (Jayalalitha) കരാർ റദ്ദാക്കി കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഡിഎംകെ, പിഎംകെ തുടങ്ങിയ സംസ്ഥാനത്തെ മറ്റ് പ്രമുഖ പാർട്ടികളും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. ദ്വീപ് കൈമാറാനുള്ള 1974ലെ കരാറിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരമില്ലെന്നും, ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ ഇടപെടാനാകില്ലെന്ന നിലപാടാണ് കോടതി എടുത്തത്.

കച്ചത്തീവിൽ ശ്രീലങ്കൻ നാവിക സേനയുടെ ചെറിയൊരു താവളം പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും വിശ്വാസികൾ സന്ദർശിക്കുന്ന സെയിന്റ് ആന്റണീസ് പള്ളിയാണ് ദ്വീപിലെ പ്രധാന ആകർഷണം. ഇന്ത്യയും ശ്രീലങ്കയുമായുള്ള 1974ലെ കരാർ, തീർത്ഥാടനത്തിന് എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. കച്ചത്തീവിലെ സെയിന്റ് ആന്റണീസ് ദേവാലയത്തിന് സമീപം കഴിഞ്ഞ വർഷം ബുദ്ധ പ്രതിമ സ്ഥാപിച്ചത് വലിയ വിവാദത്തിന് വഴിവെച്ചു. ദ്വീപ് സിംഹളവത്കരിക്കാൻ ശ്രീലങ്കൻ സർക്കാർ ആസൂത്രിത ശ്രമം നടത്തുന്നതായി തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചിരുന്നു. ശ്രീലങ്കയിലെ ചൈനയുടെ അപകടകരമായ സാന്നിധ്യവും ഇതിനൊപ്പം ചൂണ്ടിക്കാട്ടാൻ തമിഴ് പാർട്ടികൾ മറന്നില്ല.

കോൺഗ്രസിന്റെ പിടിപ്പുകേടാണ് തന്ത്രപ്രധാനമായ കച്ചത്തീവ് രാജ്യത്തിന് നഷ്ടപ്പെടാൻ കാരണമെന്ന വികാരം തമിഴ്നാട്ടിൽ ശക്തമാണ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായി ഉന്നയിക്കാൻ സാധിച്ചിട്ടുണ്ട്. കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് സമ്മാനിക്കാനാണ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു (Jawaharlal Nehru) ആഗ്രഹിച്ചതെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ (S Jaishankar) പ്രസ്താവനയും ഇതിനൊപ്പം ചർച്ചയാകുകയാണ്. 1961ൽ പാർലമെന്റിൽ വിഷയം ഉയർന്നപ്പോൾ, ഈ ചെറിയ ദ്വീപിന് ഞാൻ ഒരു പ്രാധാന്യവും നൽകുന്നില്ലെന്നാണ് നെഹ്‌റു പറഞ്ഞത്. കച്ചത്തീവിനുമേലുള്ള ഇന്ത്യയുടെ അവകാശവാദം ഉപേക്ഷിക്കാൻ യാതൊരു മടിയുമില്ലെന്നും അന്നത്തെ പ്രധാനമന്ത്രിയായ നെഹ്‌റു പാർലമെന്റിൽ പ്രസ്താവിച്ചിരുന്നു.

എന്തായാലും, ലോക്സഭാ തെഞ്ഞെടുപ്പ് അടുത്തിരിക്കെ കച്ചത്തീവ് പ്രശ്നം വീണ്ടും കത്തുന്നത് കോൺഗ്രസിനൊപ്പം സഖ്യമായി മത്സരിക്കുന്ന ഡിഎംകെയെ (DMK) അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ്. ദേശസുരക്ഷയുടെ കാര്യത്തിൽ എന്നും വിട്ടുവീഴ്ച ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന പ്രചാരണം തമിഴ്നാട്ടിൽ ശക്തമാക്കാൻ ഇതുവഴി ബിജെപിക്ക് (BJP) സാധിക്കും. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ പ്രസ്താവനകൾ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്.

Tags: katchatheevu issue2024 Lok Sabha Election
Share1TweetSendShare

Latest stories from this section

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

മുപ്പതടി നീളം, 250 കിലോ ഭാരം, ഇണചേരലിന് ശേഷം സ്വന്തം പങ്കാളിയെ തിന്നുന്ന രാക്ഷസി;അനക്കോണ്ട

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

അയൽക്കാരെ വിരട്ടുന്ന ചൈനീസ് കുതന്ത്രം: സമുദ്രാതിർത്തിയിൽ വേലി കെട്ടി ബീജിംഗ്; ഏഷ്യൻ മേഖലയിൽ ഭീതി പടർത്താൻ നീക്കം

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

തിരുനാവായ മഹാമാഘം : സനാതന ഐക്യത്തിന്റെ മഹാസംഗമം; ഭാരതപ്പുഴയുടെ തീരത്ത് ഹൈന്ദവ നവോത്ഥാനത്തിന്റെ പുതുചരിത്രം

തിരുനാവായ മഹാമാഘം : സനാതന ഐക്യത്തിന്റെ മഹാസംഗമം; ഭാരതപ്പുഴയുടെ തീരത്ത് ഹൈന്ദവ നവോത്ഥാനത്തിന്റെ പുതുചരിത്രം

Discussion about this post

Latest News

1’ഗാന്ധി കുടുംബമില്ലെങ്കിൽ ഞാനില്ല’: ഹൈക്കമാൻഡിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് കർണാടകയുടെ പുതിയ നായകൻ; കോൺഗ്രസിലെ അടിമത്തം വീണ്ടും ചർച്ചയാകുന്നു

1’ഗാന്ധി കുടുംബമില്ലെങ്കിൽ ഞാനില്ല’: ഹൈക്കമാൻഡിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് കർണാടകയുടെ പുതിയ നായകൻ; കോൺഗ്രസിലെ അടിമത്തം വീണ്ടും ചർച്ചയാകുന്നു

രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: അതിർത്തി വേലിക്കെട്ടും നുഴഞ്ഞുകയറ്റവും പ്രധാന അജണ്ടയാക്കി നിർണായക ഭാരത-ബംഗ്ലാദേശ് ഉഭയകക്ഷി ചർച്ചകൾ ഡൽഹിയിൽ

രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: അതിർത്തി വേലിക്കെട്ടും നുഴഞ്ഞുകയറ്റവും പ്രധാന അജണ്ടയാക്കി നിർണായക ഭാരത-ബംഗ്ലാദേശ് ഉഭയകക്ഷി ചർച്ചകൾ ഡൽഹിയിൽ

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ലോഖണ്ഡേ പ്രശാന്ത് സീതാറാം സിബിഎസ്ഇ മേധാവി ; ഉത്തരവിറക്കി കേന്ദ്രസർക്കാർ

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ലോഖണ്ഡേ പ്രശാന്ത് സീതാറാം സിബിഎസ്ഇ മേധാവി ; ഉത്തരവിറക്കി കേന്ദ്രസർക്കാർ

രുദ്രം-II എയർ-ടു-സർഫസ് മിസൈലിന്റെ പരീക്ഷണം വിജയകരം ; ചരിത്രം കുറിച്ച് വ്യോമസേനയും ഡിആർഡിഒയും ; തൊടുത്തുവിട്ടത് സുഖോയ്-30 എം.കെ.ഐയിൽ നിന്നും

രുദ്രം-II എയർ-ടു-സർഫസ് മിസൈലിന്റെ പരീക്ഷണം വിജയകരം ; ചരിത്രം കുറിച്ച് വ്യോമസേനയും ഡിആർഡിഒയും ; തൊടുത്തുവിട്ടത് സുഖോയ്-30 എം.കെ.ഐയിൽ നിന്നും

ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല, മോദിക്ക് ഉറപ്പ് നൽകി മ്യാൻമർ പ്രസിഡന്റ്

ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല, മോദിക്ക് ഉറപ്പ് നൽകി മ്യാൻമർ പ്രസിഡന്റ്

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies