Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Special

പഞ്ചാബിൽ ഒറ്റയ്ക്ക് കരുത്ത് കാട്ടാൻ ബിജെപി; വമ്പന്മാരെ പാർട്ടിയിൽ എത്തിച്ച് പടയൊരുക്കം

നിലിൻ കൃപാകരൻ

by Brave India Desk
Apr 2, 2024, 07:57 pm IST
in Special, Article
Share on FacebookTweetWhatsAppTelegram

തമിഴ്നാടിന് പിന്നാലെ പഞ്ചാബിലും സ്വന്തം നിലയിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോകുകയാണ് ബിജെപി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിജെപിയുടെ തീരുമാനം ഈ ലക്ഷ്യം മുൻനിർത്തിയുള്ള ആദ്യ ചുവടുവയ്പ്പാണ്. പഴയ സഖ്യകക്ഷിയായ അകാലിദളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് ഒറ്റയ്ക്ക് മുന്നോട്ടു പോകാൻ ബിജെപി തീരുമാനിച്ചത്.

2022ൽ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് ബിജെപി 6.6 ശതമാനം വോട്ട് നേടി നില മെച്ചപ്പെടുത്തിയിരുന്നു. ആം ആദ്മി പാർട്ടിയും കോൺഗ്രസും അകാലിദളും തമ്മിൽ കടുത്ത ത്രികോണ പോരാട്ടം നടന്നിട്ടും സ്വന്തം ശക്തി കേന്ദ്രങ്ങളിൽ പിടിച്ചു നിൽക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു.

Stories you may like

മധുരം വിളമ്പി അറുപതിലേക്ക് ; കൊച്ചിയുടെ ആഘോഷങ്ങളിൽ രുചി നിറച്ച ബേക്കറി ബി

പുഷ്പനെ അറിയാം‌ പക്ഷേ രവതയെ അറിയില്ല ; എം.വി ഗോവിന്ദന് അൽഷിമെഴ്സ് പിടിച്ചപ്പോൾ

2017ൽ അകാലിദളിനൊപ്പം സഖ്യമായി ജനവിധി തേടിയിട്ടും 5.4 ശതമാനം വോട്ടാണ് ബിജെപി സമാഹരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ 13 സീറ്റുകളിലും മത്സരിക്കാൻ തയ്യാറെടുക്കുന്ന ബിജെപി ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയോടുള്ള ജനങ്ങളുടെ അതൃപ്തിയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിലെ പ്രശ്നങ്ങളും തങ്ങൾക്ക് അനുകൂലമായി ഭവിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പഞ്ചാബിലെ രണ്ട് ജനകീയ നേതാക്കളെ സ്വന്തം പാളയത്തിൽ എത്തിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് ബിജെപി കാണുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് ജയിച്ച ആം ആദ്മി പാർട്ടിയുടെ ഏക എംപിയായ സുശീൽ കുമാർ റിങ്കു അടുത്തിടെ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ജലന്ധറിൽ നിന്നുള്ള സിറ്റിംഗ് എംപിയായ സുശീൽ കുമാർ ഇത്തവണ ബിജെപി ടിക്കറ്റിൽ ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.

ജലന്ധർ എംഎൽഎയും എഎപി നേതാവുമായിരുന്ന ശീതൽ അംഗുറലും സുശീൽ കുമാർ റിങ്കുവിനൊപ്പം ബിജെപിയിൽ എത്തിയിരുന്നു. ജനകീയ നേതാക്കളായി അറിയപ്പെടുന്ന രണ്ട് പേരും പാർട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയത് പഞ്ചാബിലെ എഎപി ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഭഗവന്ത്‌ മന്നിന്റെ പ്രവർത്തന ശൈലിയോട് വിയോജിപ്പുള്ള കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ ആം ആദ്മി പാർട്ടി വിടുമെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസ് എംപിയും പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത്‌ സിംഗിന്റെ പേരക്കുട്ടിയുമായ രവനീത് സിംഗ് ബിട്ടുവും കഴിഞ്ഞാഴ്ച ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. പഞ്ചാബിലെ വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള രവനീതിന്റെ പാർട്ടി പ്രവേശനം സിഖ് വിഭാഗക്കാർക്കിടയിൽ കൂടുതൽ സ്വാധീനം ആർജിക്കാൻ സഹായകരമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ലുധിയാനയിലെ സിറ്റിംഗ് എംപിയായ രവനീത് സിംഗ് ബിട്ടു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ ഇതേ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.

പഞ്ചാബിലെ നഗരമണ്ഡലങ്ങളിലാണ് ബിജെപിക്ക് നിലവിൽ കൂടുതൽ സ്വാധീനം. ലുധിയാന, ജലന്ധർ, അമൃത്സർ, പട്യാല എന്നീ വലിയ നഗരങ്ങളിൽ ഹിന്ദുക്കളാണ് ഭൂരിപക്ഷം. പഞ്ചാബിലെ ഭൂരിപക്ഷമായ സിഖ് മതസ്ഥർ കൂടുതൽ സ്വാധീനം ഗ്രാമീണ മേഖലകളിലാണ്. സിഖ് ഭൂരിപക്ഷ സംസ്ഥാനമാണെങ്കിലും പഞ്ചാബിലെ 39 ശതമാനത്തിനടുത്ത് ജനങ്ങൾ ഹിന്ദുക്കളാണ്. വികസനത്തിലൂന്നി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസ്വാധീനവും അയോധ്യയിലെ രാമക്ഷേത്ര നിർമാണവും ഹിന്ദു ഭൂരിപക്ഷ നഗര മണ്ഡലങ്ങളിൽ ബിജെപിയെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ കൂടുതൽ സിഖ് നേതാക്കൾ ബിജെപിയിലേക്ക് കടന്നു വരുന്നതും അനുകൂല ഘടകമാണ്.

പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ ഭാര്യയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രണീത് കൗർ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ മാസം ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. പ്രണീത് കൗറാണ് പട്യാല ലോക്സഭാ മണ്ഡലത്തിലെ ഇത്തവണത്തെ ബിജെപി സ്ഥാനാർത്ഥി. പ്രശസ്ത സൂഫി ഗായകനും നോർത്ത് വെസ്റ്റ് ഡൽഹിയിലെ സിറ്റിംഗ് ബിജെപി എംപിയുമായ ഹൻസ് രാജ് ഹാൻസ് ഇക്കുറി പഞ്ചാബിലെ ഫരീദ്കോട്ടിൽ നിന്ന് അങ്കം കുറിക്കും. അമൃത്സറിൽ തരൺജിത് സന്ധുവും ഗുരുദാസ്പൂരിൽ ദിനേശ് സിംഗും ബിജെപിക്കായി മത്സരിക്കും. മികച്ച സ്ഥാനാർത്ഥികളെ ഇറക്കി എതിരാളികളെ സമ്മർദ്ദത്തിലാക്കുകയാണ് ബിജെപിയുടെ തന്ത്രം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അകാലിദളുമായി സഖ്യത്തിൽ മത്സരിച്ച ബിജെപി, പഞ്ചാബിൽ 2 സീറ്റുകൾ നേടിയിരുന്നു. ബോളിവുഡ് താരം സണ്ണി ഡിയോൾ ഗുരുദാസ്പൂരിൽ നിന്ന് ജയിച്ചപ്പോൾ, സോം പ്രകാശ് ഹോഷിയാർപൂരിൽ നിന്ന് ജയിച്ചു കയറി. 2019ൽ പത്ത് ശതമാനത്തിനടുത്ത് വോട്ട് നേടാനും ബിജെപിക്ക് സാധിച്ചിരുന്നു.

നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് 2020ലാണ് അകാലിദൾ എൻഡിഎ വിട്ടത്. ഏതാണ്ട് രണ്ട് ദശാബ്ദത്തിലധികം നീണ്ട ബിജെപിയുമായുള്ള ബന്ധമാണ് സുഖ്ബീർ സിംഗ് ബാദലിന്റെ പാർട്ടി അവസാനിപ്പിച്ചത്. വർഷങ്ങളോളം പഞ്ചാബ് മാറി മാറി ഭരിച്ച അകാലിദളിനോടും കോൺഗ്രസിനോടും പഞ്ചാബി ജനതയ്ക്ക് ഇപ്പോൾ കാര്യമായ പ്രതിപത്തി ഇല്ലെന്നതാണ് വസ്തുത. മോഹന വാഗ്ദാനങ്ങൾ നൽകി ഏറെ പ്രതീക്ഷയോടെ അധികാരത്തിൽ എത്തിയ എഎപി സർക്കാരിനെതിരെ ചുരുങ്ങിയ കാലത്തിനിടയിൽ തന്നെ ജനവികാരം ശക്തമാണ്.

ഖലിസ്ഥാൻ വിഘടനവാദികളുമായുള്ള എഎപി പഞ്ചാബ് ഘടകത്തിന്റെ ബന്ധം സിഖ് മതസ്ഥർക്കിടയിൽ പോലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. വാഗ്ദാന ലംഘനങ്ങളും മദ്യകുംഭകോണവും അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമെല്ലാം പഞ്ചാബിലും ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി കരുത്ത് തെളിയിക്കാനാണ് ബിജെപിയുടെ ശ്രമം. പാർട്ടി സംസ്ഥാന അധ്യക്ഷൻ സുനിൽ ജാക്കറിന്റെ നേതൃത്വത്തിൽ ഇതിനായി കരുക്കൾ നീക്കുകയാണ് ബിജെപി.

Tags: bjp punjabBJPNarendra Modi2024 Lok Sabha Election
Share1TweetSendShare

Latest stories from this section

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

ജീവിക്കാനുള്ള അവകാശം പോലും താൽക്കാലികമായി നിർത്തലാക്കിയ ദിനങ്ങൾ ; രജത് ശർമ്മയുടെ അടിയന്തരാവസ്ഥ അനുഭവം

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

നൂറുവർഷം കഴിയണ്ട നൂറു മിനുട്ട് കൊണ്ട് മനസ്സിലാകും ; മൈത്രേയന്റെ മണ്ടത്തരങ്ങൾ

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

പാഞ്ഞെത്തി ബ്രഹ്മോസ് ; ആ രാത്രിയിൽ പാകിസ്താന്റെ നൂർഖാൻ എയർബേസിൽ സംഭവിച്ചത്

Discussion about this post

Latest News

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കമൻ്റ്; പ്രചാരണത്തിനിടെ സിപിഎം നേതാവിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കി

ഗോത്രവർഗ്ഗ ക്ഷേമത്തിനായി 9,700 കോടി രൂപയുടെ പദ്ധതികൾക്ക് ഉദ്ഘാടനം ; ബിർസ മുണ്ട ജന്മവാർഷികത്തിൽ ഗുജറാത്ത് സന്ദർശിച്ച് മോദി

ഗോത്രവർഗ്ഗ ക്ഷേമത്തിനായി 9,700 കോടി രൂപയുടെ പദ്ധതികൾക്ക് ഉദ്ഘാടനം ; ബിർസ മുണ്ട ജന്മവാർഷികത്തിൽ ഗുജറാത്ത് സന്ദർശിച്ച് മോദി

കള്ള നോട്ട് വേട്ട; നോട്ടടിക്കാനുള്ള പ്രിന്ററും ഷീറ്റും:രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

കള്ള നോട്ട് വേട്ട; നോട്ടടിക്കാനുള്ള പ്രിന്ററും ഷീറ്റും:രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സുരേഷ് ഗോപി ; 344.98 കോടി ചിലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സുരേഷ് ഗോപി ; 344.98 കോടി ചിലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

തുടരെയുണ്ടായ ചാവേറാക്രമണങ്ങൾ :പിന്നിൽ അഫ്ഗാന്‍ പൗരർ: സ്ഥിരീകരിച്ച് പാകിസ്താൻ

ഇനി ആ കുടുംബവുമായി എനിക്ക് ഒരു ബന്ധവുമില്ല ; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ലാലുവിന്റെ മകൾ

ഇനി ആ കുടുംബവുമായി എനിക്ക് ഒരു ബന്ധവുമില്ല ; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ലാലുവിന്റെ മകൾ

വൈറ്റ് കോളർ ഭീകരതയുടെ മുഖം?; ദിവസങ്ങളുടെ ഇടവേളകളിൽ 4 ഡോക്ടർമാർ പിടിയിലായത് രാസവസ്തുക്കളും റൈഫിളുകളുമായി…

ഡൽഹി സ്ഫോടന കേസ്; അറസ്റ്റിലായ 4 തീവ്രവാദി ഡോക്ടർമാരുടെ മെഡിക്കൽ റജിസ്‌ട്രേഷൻ ‌റദ്ദാക്കി

അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദ് റിക്രൂട്ടർ: ‘പണി’ഏൽപ്പിച്ചത് ജെയ്ഷ മുഹമ്മദ് ഭീകരസംഘടനാ സ്ഥാപകന്റെ സഹോദരി:ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

സംഘത്തിലെ ഡോക്ടർമാരുടെ തര്‍ക്കങ്ങൾ പരിഹരിക്കുന്നത് പോലും ഷഹീൻ:രാജ്യം വിടാൻ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies