മുംബൈ; കാമുകനൊപ്പം പോകാനായി രണ്ട് മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ റായ്ഗഡ് സ്വദേശിയും 25കാരിയുമായ ശീതൾ പോൾ ആണ് അറസ്റ്റിലായത്. കാമുകനൊപ്പം ജീവിക്കുന്നതിന് കുട്ടികൾ തടസമാകുമെന്ന് കണ്ടാണ് അവരെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.
വിവാഹത്തിന് മുമ്പ് താൻ പ്രണയത്തിലായിരുന്നയാളുമായി ഒളിച്ചോടാൻ വേണ്ടിയായിരുന്നു യുവതി കൊടുംക്രൂരത ചെയ്തത്. കുറ്റം ഭർത്താവിന് മേൽ കെട്ടിവയ്ക്കാൻ യുവതി ശ്രമിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞമാസം 31നാണ് കുട്ടികളെ ശീതൾ കൊലപ്പെടുത്തിയത്. വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ട കുട്ടികളെ പിതാവ് സദാനന്ദ് പോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
സംഭവദിവസം കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകിയശേഷമാണ് വീടിനടുത്തുള്ള ചന്തയിലേക്ക് താൻ പോയതെന്ന് സദാനന്ദ് പോലീസിനോട് പറഞ്ഞു. ചന്തയിൽ നിന്ന് തിരിച്ചെത്തുമ്പോൾ ഭാര്യ വീടിന് മുന്നിലുണ്ടായിരുന്നു എന്നും കുട്ടികൾ എവിടെയെന്ന് ചോദിച്ചപ്പോൾ അകത്ത് ഉറങ്ങുകയാണെന്ന് പറഞ്ഞതായും ഇയാൾ മൊഴിനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ശീതളിനെ മണിക്കൂറുകളോളം ചോദ്യംചെയ്തു. ഭർത്താവ് പോയതിനുശേഷമാണ് കുട്ടികൾ ഉറങ്ങാൻ പോയതെന്നും പിന്നീട് ആരും വീട്ടിലേക്ക് വന്നിട്ടില്ലെന്നുമാണ് പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടികൾ ശ്വാസംമുട്ടിയാണ് മരിച്ചതെന്നുകൂടി വ്യക്തമായോടെ കൂടുതൽ സംശയമായി.
തുടർന്ന് ദമ്പതികളിൽ നിന്ന് വിവാഹത്തെക്കുറിച്ചും അതിനുമുന്നേയുള്ള ജീവിതത്തെക്കുറിച്ചും ചില കാര്യങ്ങൾ പൊലീസ് ചോദിച്ചറിഞ്ഞു. ഇതിനിടെ ശീതളിന്റെ മൊബൈൽ പരിശോധിച്ച പൊലീസ് സായ്നാഥ് ജാദവ് എന്ന വ്യക്തി അയച്ച മെസേജുകൾ കണ്ടു. ഇയാൾ നിരവധി തവണ ശീതളിനെ വിളിച്ചിരുന്നതായും കണ്ടെത്തി. ഇത് ആരാണെന്ന് ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ശീതൾ നൽകിയില്ല. ചോദ്യം ചെയ്യൽ കടുപ്പിച്ചതോടെ നിൽക്കക്കള്ളിയില്ലാതെ എല്ലാകാര്യങ്ങളും തുറന്നുപറയുകയായിരുന്നു
Discussion about this post