കണ്ണൂർ: കോൺഗ്രസിനെയും എല്‍ഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പോരടിക്കുന്നവര്‍ തമിഴ്നാട്ടില്‍ ഒന്നാണ്. കോൺഗ്രസും എല്‍ഡിഎഫും സാധരണക്കാർക്കായി ഒന്നും ചെയ്യുന്നില്ല. ഒറ്റ തവണ അവരെ കേരളത്തിൽ നിന്നും പുറത്താക്കിയാൽ പിന്നീടൊരിക്കലും അവർ തിരിച്ചു വരില്ലെന്ന് ഉറപ്പ് പറയുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
കേരളത്തിൽ ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി ലോക രാജ്യങ്ങളിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. 2047 ആകുമ്പോൾ ഭാരതം ഒന്നാം സ്ഥാനത്ത് എത്തും. കേരളത്തെ ഒരു വിനോദ സഞ്ചാര ഹബ്ബാക്കി മാറ്റണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. ആദിവാസി മേഖലകളിൽ ഹോം സ്റ്റേകൾ ഉണ്ടാക്കും. മത്സ്യത്തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
തങ്ങളുടെ വാക്കുകളും പ്രവർത്തികളും തമ്മിൽ അന്തരമില്ല. 2014 ൽ ജമ്മു കശ്മീരിലെ 370 വകുപ്പ് എടുത്ത് കളയുമെന്ന് പറഞ്ഞു. അത് ചെയ്ത് കാണിച്ചു. രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞത് പോലെ തന്നെ പണിതു. ബിജെപി സർക്കാർ സിഎഎ കൊണ്ട് വരുമെന്ന് പറഞ്ഞു. അത് ചെയ്തു കാണിച്ചു. സിഎഎ ആരുടെയും പൗരത്വം നഷ്ടപ്പെടുത്തില്ല. ഇത് പൗരത്വം നൽകാനുള്ള നിയമമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post