തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കും രാജീവ് ചന്ദ്രശേഖറിനും പിന്തുണയുമായി ഡിഎസ്‌ജെപി.തൃശൂർ പൂരം ഉത്സവത്തിന്റെ. പൊലിമ തകർക്കാൻ ഭരണകക്ഷിയായ എൽഡിഎഫ് നടത്തിയ ഗൂഢശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ തൃശൂരിലും രാജീവ് ചന്ദ്രശേഖറിനെ തിരുവനന്തപുരത്തും പിന്തുണയ്ക്കുമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്‌ജെപി) അറിയിച്ചു.
‘കേരളത്തിൽ എല്ലാ മതസ്ഥരും ആഘോഷിക്കുന്ന അന്താരാഷ്ട്ര പ്രശസ്തമായ തൃശൂർ പൂരം ഉത്സവത്തിന്റെ് ചെണ്ടമേളത്തിന്റെയും വെടിക്കെട്ടിന്റെയും പൊലിമ കുറയ്ക്കാനും, പൂര മൈതാനിയിൽ ജനം ഒഴുകിയെത്തുന്നത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അധികാരികൾ പരസ്യമായി ശ്രമിച്ചു.”ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പൂരത്തിനിടെ നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം കേരള പോലീസിന്റെ തലയിൽ കെട്ടിവെക്കാൻ പിണറായി സർക്കാർ ശ്രമിച്ചെങ്കിലും സർക്കാരിന്റെന അറിവില്ലാതെ അത് സംഭവിക്കില്ലായിരുന്നുവെന്ന് ജനം വിശ്വസിക്കുന്നുവെന്ന് ഡിഎസ്‌ജെപി വ്യക്തമാക്കി.
”നേരത്തെ ശബരിമലയോടുള്ള ഇടതുപക്ഷ സമീപനവും ഇപ്പോൾ തൃശ്ശൂർ പൂരത്തോടുള്ള സമീപനവും രാജ്യത്തെ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണത്തിന് തുല്യമാണെന്ന് കേരളത്തിലെ ജനങ്ങളെ ഓർമ്മിപ്പിക്കാൻ ഡിഎസ്‌ജെപി ആഗ്രഹിക്കുന്നു. നമ്മുടെ ഭരണഘടനക്ക് മതേതര സ്വഭാവം നൽകിയതും നിലനിർത്തിയതും ഹിന്ദു മതേതര ധാർമ്മികതയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിനാൽ ഇത് രാജ്യത്തെ മതനിരപേക്ഷതയ്ക്കെതിരായ ആക്രമണം കൂടിയാണെന്ന് ഡിഎസ്‌ജെപി വ്യക്തമാക്കി.
ഈ പശ്ചാത്തലത്തിൽ തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും പിന്തുണ നൽകാൻ ഡിഎസ്‌ജെപി എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി പാർട്ടി അധ്യക്ഷൻ കെഎസ്ആർ മേനോൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ”ഇരുവർക്കും കേന്ദ്രത്തിൽ മന്ത്രിപദവി ലഭിക്കാനുള്ള നല്ല സാധ്യത ഉണ്ടെന്ന് ഞങ്ങൾ കരുതുന്നു, അവർ വിജയിച്ചാൽ അത് സാമ്പത്തികമായി പാപ്പരായിക്കൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനത്തിന് നല്ലതാണെന്ന് പാർട്ടി അധ്യക്ഷൻ കെഎസ്ആർ മേനോൻ കൂട്ടിച്ചേർത്തു.
‘നമ്മുടെ മതേതര പാർട്ടി അന്തരിച്ച നവോദ്ധാനനേതാവ് ഭരതകേസരി മന്നത്ത് പത്മനാഭന്റെ് ആദർശങ്ങളിൽ അധിഷ്ഠിതമാണ്, ഞങ്ങളുടെ മുദ്രാവാക്യം ‘രാഷ്ട്രത്തിന്റെന നന്മയ്ക്കായി സമുദായങ്ങളെ ശക്തിപ്പെടുത്തുക’ എന്നതാണ്. എന്നാൽ പണ്ടു മുതലേ രാജ്യത്ത് മതസൗഹാർദവും, മതേതരത്വവും ഉറപ്പു വരുത്തിയ ഹിന്ദു സംസ്‌കാരത്തെ സംരക്ഷിക്കുക എന്നതും ഞങ്ങളുടെ പ്രാഥമിക കടമയാണെന്ന് പാർട്ടി കരുതുന്നു,” പ്രസ്താവന കൂട്ടിച്ചേർത്തു.
Discussion about this post