തിരുവനന്തപുരം :ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറുടെ ആത്മഹത്യയിൽ മുൻ ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് പോലീസ് .സമൂഹമാദ്ധ്യമത്തിലെ അധിക്ഷേപത്തിൽ തനിക്ക് പങ്കില്ലെന്ന് യുവാവ് മൊഴി നൽകി. പെൺകുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചതാണ് എന്നും മൊഴിയിലുണ്ട്
അതേസമയം പെൺകുട്ടിയുടെ മരണത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ മൊഴി വിശദമായി പരിശോധിക്കുകയാണ് എന്നും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ മൊബൈൽ ഫോൺ സൈബർ വിഭാഗം പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ തിങ്കാളാഴ്ചയാണ് തിരുവനന്തപുരം ഞാലിക്കോണം സ്വദേശിനി ആദിത്യ ആത്മഹത്യ ചെയ്തത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള ഇൻഫ്ളുവൻസാറായിരുന്നു ആദിത്യ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഈ ബന്ധം പിരിഞ്ഞതോടെ നിരവധി സൈബർ ആക്രമണങ്ങൾക്ക് ആദിത്യ ഇരയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.
Discussion about this post