Wednesday, June 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അവസാന നിമിഷം കീഴ്‌മേൽ മറിഞ്ഞു; ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഹൈക്കോടതി സ്‌റ്റേ

by Brave India Desk
Jul 24, 2024, 03:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും ബുദ്ധിമുട്ടുകളും പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി ഇന്ന് വൈകീട്ട് 3.30 ന് റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് കോടതിയുടെ അടിയന്തിര ഇടപെടൽ. ഒരാഴ്ചത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പറയിലിന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. പ്രശസ്തിക്ക് വേണ്ടി മാത്രമുളള റിപ്പോർട്ടാണ് ഇത് എന്നാണ് ഹർജിക്കാരന്റെ വാദം. ആളുകളുടെ പേര് പുറത്തുവിട്ടില്ലെങ്കിലും ഇത് പലരിലേക്കും വിരൽ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.

Stories you may like

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

പകൽ ഓഫീസ് ജോലി, രാത്രിയിൽ കഞ്ചാവ് കൃഷി; ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ പിടിയിൽ

ജസ്റ്റിസ് ഹേമ തന്നെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു വിവരശേഖരണം മാത്രമാണ്. മലയാള സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിന്റെ തുടർനടപടികളാണ് പ്രധാനം. റിപ്പോർട്ട് പുറത്തുവിടുന്ന ഒരു പൊതുതാത്പര്യവുമില്ല. വിവരാവകാശം വഴി റിപ്പോർട്ട് ആവശ്യപ്പെട്ടവർ ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരല്ല എന്നും ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു.

എന്നാൽ റിപ്പോർട്ട് ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നല്ല എന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്കുളള സൂചനകൾ നൽകുന്ന വിവരങ്ങൾ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. നീണ്ട വാദത്തിനൊടുവിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് താത്ക്കാലികമായി സ്‌റ്റേ ചെയ്തത്.

സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്ത് ആദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് 2019 ഡിസംബർ 31 ന് സമർപ്പിച്ചതാണ് റിപ്പോർട്ട്. വിമൺ ഇൻ സിനിമ കളക്ടീവ് ഉൾപ്പടെ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല.

നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്. ജസ്റ്റിസ്.കെ ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തിൽ അഭിനേത്രി ശാരദ മുൻ ഐപിഎസ് ഓഫീസർ കെ ബി വത്സലകുമാരി എന്നിവരായിരുന്നു അംഗങ്ങൾ. 1.65 കോടി രൂപയാണ് ഹേമ കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ ചെലവഴിച്ചത്.

Tags: cinemaWomen in Cinema Collectivehema committee
Share1TweetSendShare

Latest stories from this section

അറിയിപ്പില്ലാതെ നമ്പർ പ്രവർത്തനരഹിതം; പിണറായി വിജയന്റെ ഔദ്യോഗിക ഫോൺ കണക്ഷൻ വിച്ഛേദിച്ചു

അറിയിപ്പില്ലാതെ നമ്പർ പ്രവർത്തനരഹിതം; പിണറായി വിജയന്റെ ഔദ്യോഗിക ഫോൺ കണക്ഷൻ വിച്ഛേദിച്ചു

പോലീസ് മോശമായി പെരുമാറിയെന്ന് പിണറായി വിജയന്‍റെ ഡ്രൈവർ ; ഡിജിപിക്ക് പരാതി നൽകി

പോലീസ് മോശമായി പെരുമാറിയെന്ന് പിണറായി വിജയന്‍റെ ഡ്രൈവർ ; ഡിജിപിക്ക് പരാതി നൽകി

നവീൻ ബാബുവിന്റെ മരണം സിബിഐക്ക്; യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യ കേസ്

സുപ്രീം കോടതിയെക്കാളും വലുതാണോ വി ഡി സതീശൻ? ; നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാക്കൾ

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ഇനി കർശന നിയന്ത്രണം; രാത്രി 11 മണിക്ക് ശേഷം നിരോധനം; ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ഇനി കർശന നിയന്ത്രണം; രാത്രി 11 മണിക്ക് ശേഷം നിരോധനം; ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു

Discussion about this post

Latest News

1’ഗാന്ധി കുടുംബമില്ലെങ്കിൽ ഞാനില്ല’: ഹൈക്കമാൻഡിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് കർണാടകയുടെ പുതിയ നായകൻ; കോൺഗ്രസിലെ അടിമത്തം വീണ്ടും ചർച്ചയാകുന്നു

1’ഗാന്ധി കുടുംബമില്ലെങ്കിൽ ഞാനില്ല’: ഹൈക്കമാൻഡിന് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് കർണാടകയുടെ പുതിയ നായകൻ; കോൺഗ്രസിലെ അടിമത്തം വീണ്ടും ചർച്ചയാകുന്നു

രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: അതിർത്തി വേലിക്കെട്ടും നുഴഞ്ഞുകയറ്റവും പ്രധാന അജണ്ടയാക്കി നിർണായക ഭാരത-ബംഗ്ലാദേശ് ഉഭയകക്ഷി ചർച്ചകൾ ഡൽഹിയിൽ

രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല: അതിർത്തി വേലിക്കെട്ടും നുഴഞ്ഞുകയറ്റവും പ്രധാന അജണ്ടയാക്കി നിർണായക ഭാരത-ബംഗ്ലാദേശ് ഉഭയകക്ഷി ചർച്ചകൾ ഡൽഹിയിൽ

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ലോഖണ്ഡേ പ്രശാന്ത് സീതാറാം സിബിഎസ്ഇ മേധാവി ; ഉത്തരവിറക്കി കേന്ദ്രസർക്കാർ

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ലോഖണ്ഡേ പ്രശാന്ത് സീതാറാം സിബിഎസ്ഇ മേധാവി ; ഉത്തരവിറക്കി കേന്ദ്രസർക്കാർ

രുദ്രം-II എയർ-ടു-സർഫസ് മിസൈലിന്റെ പരീക്ഷണം വിജയകരം ; ചരിത്രം കുറിച്ച് വ്യോമസേനയും ഡിആർഡിഒയും ; തൊടുത്തുവിട്ടത് സുഖോയ്-30 എം.കെ.ഐയിൽ നിന്നും

രുദ്രം-II എയർ-ടു-സർഫസ് മിസൈലിന്റെ പരീക്ഷണം വിജയകരം ; ചരിത്രം കുറിച്ച് വ്യോമസേനയും ഡിആർഡിഒയും ; തൊടുത്തുവിട്ടത് സുഖോയ്-30 എം.കെ.ഐയിൽ നിന്നും

ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല, മോദിക്ക് ഉറപ്പ് നൽകി മ്യാൻമർ പ്രസിഡന്റ്

ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല, മോദിക്ക് ഉറപ്പ് നൽകി മ്യാൻമർ പ്രസിഡന്റ്

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies