വയനാട്: മേപ്പാടിയിലെ ഉരുൾപൊട്ട മേഖലകയിൽ രക്ഷാപ്രവർത്തനത്തിന് എത്തി നടൻ മോഹൻലാൽ. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. സൈനിക ക്യാമ്പിൽ എത്തി യൂണിഫോമിലാണ് ലഫ്. കേണൽ കൂടിയായ മോഹൻലാൽ ദുരന്ത ഭൂവിയിൽ എത്തിയത്. സ്ഥലത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ഷേം അദ്ദേഹം മാദ്ധ്യമങ്ങളെ കാണും.
ഇന്നലെ വൈകീട്ടോടെയാണ് മോഹൻലാൽ വയനാട്ടിൽ എത്തിയത്. കരിപ്പൂരിൽ വിമാനം ഇറങ്ങിയ ശേഷം വാഹനത്തിൽ വയനാട്ടിൽ എത്തുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് അദ്ദേഹം ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും എത്തിയത്. മറ്റ് സൈനിക ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. വരും ദിവസങ്ങളിൽ അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യത്തിനൊപ്പം തുടരുമെന്നാണ് സൂചന.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ സംഭാവന നൽകുകയും ചെയ്തിരുന്നു. പ്രദേശത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സൈനികരെ മോഹൻലാൽ അഭിനന്ദിച്ചിരുന്നു.
അതേസമയം മുണ്ടക്കൈയിൽ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. 340 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് രക്ഷാപ്രവർത്തകർക്ക് ലഭിച്ചത്. ഇതിൽ 74 മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇത് പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.
Discussion about this post