വാഷിങ്ടണ്‍: നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആവിഷ്കരിച്ച സിദ്ധാന്തം ശരിയാണെന്ന് തെളിഞ്ഞു. മനുഷ്യരാശിയുടെ അന്വേഷങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ശാസ്ത്രജ്ഞന്മാര് ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 900 ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ലിഗോയുടെ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയ ശാസ്ത്രസംഘത്തിൽ 31 ഇന്ത്യക്കാരുണ്ട്. ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
1915 നവംബര്‍ 25നാണ് ആല്‍ബര്‍ട്ട് ഐന്സ്റ്റീന് സാമാന്യ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത്. നക്ഷത്രസ്ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വതരംഗങ്ങള്‍ രൂപപ്പെടുമെന്നാണ് കണ്ടെത്തിയത്. 500 ദശലക്ഷം ഡോളര്‍ ചിലവിട്ട്് ഒരുക്കിയ പരഭീമന് പരീക്ഷണശാലയിലാണ് അന്വേഷണങ്ങള്‍ നടന്നത്.
പ്രപഞ്ചോല്പത്തിയെ കുറിച്ചുള്ള മഹാവിസ്ഫോടന സിദ്ധാന്തത്തെയും ശരി വെക്കുന്നതാണ് ഇപ്പോഴത്തെ കണ്ടുപിടുത്തം. അന്ന് ഐന്സ്റ്റീന് മുന്നോട്ട് വെച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയെന്ന സൂചനയാണ് ശാസ്ത്രജ്ഞന്മാര് ഇപ്പോള്‍ നല്‍കുന്നത്.
ഇതോടെ ഐന്സ്റ്റീന് സിദ്ധാന്തത്തിന് സ്ഥിരീകരണമാവുകയാണ്. പുതിയ കണ്ടെത്തല്‍ പ്രപഞ്ചോല്‍പത്തിയിലേക്കുവരെ വെളിച്ചം വീശാന്‍ സഹായകമായേക്കുമെന്നാണ് കരുതുന്നത്.
Discussion about this post