Sunday, February 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മൂലക്കുരുവിന് വരെ അമേരിക്കയിലേക്ക് പായുന്ന നേതാക്കൾ ഒരിക്കലെങ്കിലും പുഷ്പനെ വിദേശ ചികിത്സക്ക് കൊണ്ടുപോകാൻ മനസ്സ് കാണിച്ചിരുന്നോ?; ജോയ് മാത്യു

by Brave India Desk
Sep 30, 2024, 11:07 am IST
in Kerala
Share on FacebookTweetWhatsAppTelegram

പാനൂർ: കഴിഞ്ഞ ദിവസമാണ് കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചത്. 24 ാം വയസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായിരിക്കെയാണ് പുഷ്പന് വെടിയേറ്റത്. കഴുത്തിന് താഴെ തളർന്ന് 30 വർഷമാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞത്. ഇപ്പോഴിതാ പുഷ്പന്റെ മരണത്തിന് പിന്നാലെ സിപിഎമ്മിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടൻ ജോയ് മാത്യു. പുഷ്പന് വിദഗ്ധ ചികിത്സ നൽകിയില്ലെന്നാണ് നടൻ കുറ്റപ്പെടുത്തുന്നത്. കൂത്തുപ്പറമ്പ് വിപ്ലവത്തിന് ശേഷം പലപ്പോഴായി അധികാരത്തിൽ വന്ന പാർട്ടി എപ്പോഴെങ്കിലും പുഷ്പന് ഒരു വിദഗ്ധ ചികിത്സ ലഭ്യമാക്കിയോയെന്ന് നടൻ ചോദിക്കുന്നു. മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കൾ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സക്ക് കൊണ്ടുപോകാൻ മനസ്സ് കാണിച്ചിരുന്നോ അതിനു തടസ്സം പണം ആയിരുന്നെങ്കിൽ പുഷ്പന്റെ ചികിത്സാർത്ഥം എന്ന് ഒരു ചെറിയ പ്രസ്താവനയെങ്കിലും നടത്തിയിരുന്നെങ്കിൽ ചരിത്രം മാറിയേനെയെന്ന് നടൻ ചൂണ്ടിക്കാട്ടി.

പാർട്ടിക്കാർ അല്ലാത്തവർ പോലും പുഷ്പനെ തുണച്ചേനേ .പകരം ശയ്യാവലംബിയായ പുഷ്പന്റെ കട്ടിലിനു ചുറ്റും പാട്ടുപാടി നൃത്തം വെക്കുന്ന കോമാളിത്തത്തിലേക്ക് പാർട്ടി അധഃപതിക്കില്ലായിരുന്നുവെന്ന് നടൻ കുറ്റപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ വിമർശനം.

Stories you may like

തിരുവല്ലയിൽ ഗുണ്ടാ വിളയാട്ടം; പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ‘മരണ സുബിനും’ സംഘവും പിടിയിൽ!

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്തു വീഴുന്നു, കനത്ത ജാഗ്രത! മനുഷ്യരിലേക്ക് പകരുമോ?

1995 നവംബർ 25 ന് കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പൻ ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തില്ലത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഏറെ വിഷമം തോന്നിയ ഒരു ദിവസം എന്ന് പറഞ്ഞാൽ പാർട്ടി വിശ്വാസികൾ സംശയിക്കും.
അത് സ്വാഭാവികം .
എന്നാൽ മൂന്ന് പതിറ്റാണ്ട് തീർത്തും ശയ്യാവലംബിയായിരുന്ന പുഷ്പൻ എന്ന പാർട്ടി പ്രവർത്തകൻ മരണത്തിനു കീഴടങ്ങിയപ്പോൾ പാർട്ടിക്കാർക്കല്ലാത്തവർക്കും ശരിക്കും വിഷമം തോന്നിക്കാണും.അത് കേരളീയ മനസ്സിന്റെ പ്രത്യേകത .
ഏത് വിപ്ലവത്തിന് വേണ്ടിയാണ് പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായത് ?
ആർക്ക് വേണ്ടിയാണോ അയാൾ പൊരുതിവീണത്?
എന്നിട്ടോ ആ പ്രസ്ഥാനം എന്താണ് നേടിയത്?
അന്നത്തെ കൊടും ശത്രു എം വി ആർ പിന്നീട് അവർക്കും വേണ്ടപ്പെട്ടയാളായി .
അത്രയേയുള്ളൂ രാഷ്ട്രീയാന്ധകാരതിമിരത്തിന്റെ കാലദൈർഘ്യം !
മരിക്കാതിരിക്കുന്നവർക്ക് ആവേശവും പ്രസ്ഥാനത്തിന് മുതൽക്കൂട്ടുമായി പുഷ്പൻ കിടന്ന കിടപ്പിൽ കിടന്നു .
എന്നാൽ കൂത്തുപ്പറമ്പ് വിപ്ലവത്തിന് ശേഷം പലപ്പോഴായി അധികാരത്തിൽ വന്ന പാർട്ടി എപ്പോഴെങ്കിലും പുഷ്പന് ഒരു വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ ?
മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കൾ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സക്ക് കൊണ്ടുപോകാൻ മനസ്സ് കാണിച്ചിരുന്നോ ?
അതിനു തടസ്സം പണം ആയിരുന്നെങ്കിൽ പുഷ്പന്റെ ചികിത്സാർത്ഥം എന്ന് ഒരു ചെറിയ പ്രസ്താവനയെങ്കിലും നടത്തിയിരുന്നെങ്കിൽ ചരിത്രം മാറിയേനെ .
പാർട്ടിക്കാർ അല്ലാത്തവർ പോലും പുഷ്പനെ തുണച്ചേനേ .
പകരം ശയ്യാവലംബിയായ പുഷ്പന്റെ കട്ടിലിനു ചുറ്റും പാട്ടുപാടി നൃത്തം വെക്കുന്ന കോമാളിത്തത്തിലേക്ക്
പാർട്ടി അധഃപതിക്കില്ലായിരുന്നു.
ഇപ്പറഞ്ഞതിലൊന്നും വഴിപോക്കനായ എനിക്കൊരു കാര്യവുമില്ല.
എന്നിരിക്കിലും ഇപ്പോൾ സിപിഎം എന്ന പാർട്ടി എത്തിനിൽക്കുന്ന അവസ്ഥ നമുക്ക് കാണിച്ചുതരുന്ന മനോവികാരത്തിന്റെ അടിത്തറ ഇതൊക്കെയാണ് .
അധികാരം തലയ്ക്ക് പിടിക്കുന്നത് നല്ലതാണ് .പക്ഷെ അത് ഒരു വ്യക്തിയുടെ ആഗ്രഹം എന്നനിലക്കല്ല മറിച്ച് പാർട്ടിയുടെ ഇച്ഛ എന്നനിലക്കായിരിക്കണം .
അങ്ങിനെ അല്ലാതായതാണ്
ഇന്ന് കാര്യങ്ങൾ ഇത്രമാത്രം വഷളാവാൻ കാരണം .
അധികാരത്തിനുവേണ്ടി ആരെയും കൂട്ടുപിടിക്കാവുന്ന അവസ്ഥ വന്നുചേര്ന്നപ്പോൾ കൂടെക്കൂട്ടിയത് ഒറ്റുകാരെയായിരുന്നു എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിപോലും അധികാരപ്രമത്തത തലക്ക് പിടിച്ചവർക്ക് തോന്നിയില്ല.എതിരഭിപ്രായം പറയുന്നവരെ
ലക്ഷ്യമിട്ട് ചാപ്പ കുത്തി ആക്രമിക്കുന്ന, (പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ) മാനസികാവസ്ഥയിൽ കേരളത്തിലെ ഒരു വിഭാഗത്തെ കഴിഞ്ഞ കുറേക്കാലമായി നിലനിർത്തിയത് ആരാണ് എന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. അത് ക്രിമിനലുകൾക്ക് മാത്രം കഴിയുന്നതാണ്.
അതാണ് ജനാധിപത്യവാദികൾ തിരിച്ചറിയേണ്ടതും .
ഇപ്പോഴും മതേതര ചിന്ത പുലർത്തുന്ന ജനാധിപത്യ വിശ്വാസികളായിട്ടുള്ള വലിയൊരു വിഭാഗത്തിന് ഈ പ്രസ്ഥാനം നിലനിന്നുകാണണം എന്ന് തന്നെയാണാഗ്രഹം .
അതിൽപ്പെട്ട ആയിരങ്ങളിൽ ഒരാൾ മാത്രമാണ് ഞാൻ .
അതിനാൽ ഒരു കാര്യം മാത്രം പറഞ്ഞവസാനിപ്പിക്കുന്നു.
ഒറ്റുകാരെ പുറത്തെറിയുക.
മുറ്റം തൂത്തുവാരുക.
അപ്പോൾ ചില പൊളിഞ്ഞ വിഗ്രഹങ്ങളും അതിൽ പെട്ടേക്കാം. മടിക്കാതെ
എടുത്ത് ചവറ്റു കൊട്ടയിലേക്കിട്ടേക്കുക.
ഒപ്പം നിന്ന് ചതിച്ചവരെ, ചതിക്കുന്നവരെ, തിരിച്ചറിയുക.
നമുക്ക് ഇനിയും വഴക്കടിക്കാം. പക്ഷേ അപ്പോഴെല്ലാം നമ്മളൊക്കെ ആരാണ് എന്ന് മറക്കരുത്. ആരാകരുത് എന്ന് എപ്പോഴും ഓർമിക്കണം.
താൻ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടി
സമാനതകളില്ലാത്ത
സഹനത്തിലൂടെ
മൂന്നു പതിറ്റാണ്ട്
കടന്നു പോയ പുഷ്പന് ആദരാഞ്ജലികൾ.

Tags: cpimtreatmentjoy mathewPUSHPPAN
Share1TweetSendShare

Latest stories from this section

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

 സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയെ വരവേൽക്കാൻ ഹിന്ദിയിൽ ബാനറുമായി പശ്ചിമബംഗാൾ തൊഴിലാളികൾ;രാഷ്ട്രീയ സ്റ്റണ്ടെന്ന് പരിഹാസം!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

Discussion about this post

Latest News

പ്രധാനമന്ത്രി മോദിക്ക് ഗാർഡ് ഓഫ് ഓണർ നൽകി ആചാരപരമായി സ്വീകരിച്ച് മലേഷ്യ ; ഇന്ന് പ്രത്യേക മന്ത്രി തല ചർച്ച

പ്രധാനമന്ത്രി മോദിക്ക് ഗാർഡ് ഓഫ് ഓണർ നൽകി ആചാരപരമായി സ്വീകരിച്ച് മലേഷ്യ ; ഇന്ന് പ്രത്യേക മന്ത്രി തല ചർച്ച

ററഷ്യയിലെ സർവ്വകലാശാലയിൽ ആക്രമണം: നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു;  ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ എംബസ്

ററഷ്യയിലെ സർവ്വകലാശാലയിൽ ആക്രമണം: നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുത്തേറ്റു; ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ എംബസ്

ആദ്യം ‘സ്കൈ’ ഷോ, പിന്നെ മിയാൻ മാജിക്; വാംഖഡെയിൽ അമേരിക്കയെ ചുട്ടുചാമ്പലാക്കി ടീം ഇന്ത്യ; അക്സറും വരുണും ചേർന്നൊരുക്കിയ സ്പിൻ കെണിക്ക് നന്ദി

ആദ്യം ‘സ്കൈ’ ഷോ, പിന്നെ മിയാൻ മാജിക്; വാംഖഡെയിൽ അമേരിക്കയെ ചുട്ടുചാമ്പലാക്കി ടീം ഇന്ത്യ; അക്സറും വരുണും ചേർന്നൊരുക്കിയ സ്പിൻ കെണിക്ക് നന്ദി

എല്ലാവരും വിറച്ചു, സൂര്യൻ മാത്രം ജ്വലിച്ചു; അന്ന് ദക്ഷിണാഫ്രിക്കയുടെ പേസ് തിരമാലകളെ അതിജീവിച്ച ‘സ്കൈ’ വിസ്മയം; അയാളുടെ ഏറ്റവും മികച്ച ഇന്നിംഗ്സ് അത്

എല്ലാവരും വിറച്ചു, സൂര്യൻ മാത്രം ജ്വലിച്ചു; അന്ന് ദക്ഷിണാഫ്രിക്കയുടെ പേസ് തിരമാലകളെ അതിജീവിച്ച ‘സ്കൈ’ വിസ്മയം; അയാളുടെ ഏറ്റവും മികച്ച ഇന്നിംഗ്സ് അത്

ബിജാപൂരിൽ 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി ; ഇനാം പ്രഖ്യാപിച്ചിരുന്നത് 46 ലക്ഷം രൂപ

ബസ്തറിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ ; ഒറ്റ ദിവസം 51 ഭീകരർ കീഴടങ്ങി

തീപ്പെട്ടിയല്ല, ഇതാണ് തീ; ഇന്ത്യ വീഴുമ്പോൾ താങ്ങായി ക്യാപ്റ്റൻ സൂര്യകുമാർ; വാംഖഡെ കണ്ടത് ടി 20 ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

തീപ്പെട്ടിയല്ല, ഇതാണ് തീ; ഇന്ത്യ വീഴുമ്പോൾ താങ്ങായി ക്യാപ്റ്റൻ സൂര്യകുമാർ; വാംഖഡെ കണ്ടത് ടി 20 ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജമ്മുകശ്മീരിൽ പ്രതിഷേധം ; തെരുവിലിറങ്ങി ഷിയാ മുസ്ലിങ്ങൾ

പാകിസ്താനിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ജമ്മുകശ്മീരിൽ പ്രതിഷേധം ; തെരുവിലിറങ്ങി ഷിയാ മുസ്ലിങ്ങൾ

പെർത്തിലെ ആ ഒരു റൺസ്, പാകിസ്ഥാനെ കരയിച്ച സിംബാബ്‌വെ വിപ്ലവം; സിക്കന്ദർ റാസ എന്ന മാന്ത്രികൻ പിറന്ന രാത്രി

പെർത്തിലെ ആ ഒരു റൺസ്, പാകിസ്ഥാനെ കരയിച്ച സിംബാബ്‌വെ വിപ്ലവം; സിക്കന്ദർ റാസ എന്ന മാന്ത്രികൻ പിറന്ന രാത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies